ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ... മരത്തിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതി...‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് രാജ്യം...

ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാൻ . ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.അത്രയേറെ വികസനത്തിന്റെ കൊടുമുടിയിലാണ് ജപ്പാൻ ഇപ്പോൾ ജീവിക്കുന്നത് പോലും. അതുകൊണ്ട് ജപ്പാന്റെ കണ്ടു പിടിത്തങ്ങൾ എല്ലാം ലോകത്തിന് ഇന്നും അത്ഭുതമാണ്. മറ്റു രാജ്യങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമായും അതിവേഗത്തിലും ചിന്തിച്ച് അത് പ്രവർത്തികമാക്കാം എന്നാണ് ജപ്പാൻ കണക്കു കൂട്ടുന്നത്. ഇപ്പോൾ ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. ‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘം.
ലോഗിംഗ് കമ്പനിയായ സുമിറ്റോമോ ഫോറസ്ട്രിയും ഇവർക്കൊപ്പം നിർമ്മാണത്തിന് സഹായമേകുന്നുണ്ട്.മഗ്നോളിയ മരം കൊണ്ടാണ് ഉപഗ്രഹത്തിന്റെ നിർമ്മാണം. അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലെ (ഐഎസ്എസ്) വിള്ളലുകളെ പ്രതിരോധിക്കാൻ പേടകത്തിന് കഴിയുമെന്ന് ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന ലോഹങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായതും എളുപ്പത്തിൽ സംസ്കാരിക്കാനും സാധിക്കുന്നവയാണ് മരങ്ങൾ.അതിനാലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണത്തിന് ജാക്സ ഒരുങ്ങുന്നത്.ഉപഗ്രഹങ്ങൾ കത്തി നശിക്കുമ്പോൾ ഉണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങൾ കുറയ്‌ക്കാൻ ഇത്തരം പരിസ്ഥിതി സൗഹാർദ നിർമിതികൾക്ക് കഴിയുമെന്ന് ക്യോട്ടോ സർവകലാശാല വ്യക്തമാക്കുന്നു. ഭൂമിയിലെ ഓക്സിജനുമായി ചേരുമ്പോഴാണ് മരങ്ങൾ കത്തുന്നതും ചീയുന്നതും രൂപമാറ്റം സംഭവിക്കുന്നതൊക്കെ.
എന്നാൽ ബഹിരാകാശത്ത് ഓക്സിജന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ തന്നെ ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ല. ബഹിരാകാശത്ത് മരം നശിക്കില്ലെന്നും ഗവേഷകനായ കോജി മുറാട്ട പറയുന്നു.വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് പേടകം. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാകും മുഖ്യമായും പരിശോധിക്കുക. -150 ഡിഗ്രി സെൽഷ്യസ് മുതൽ 150 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂമിക്ക് പുറത്ത് ഉപഗ്രഹം എപ്രകാരം പ്രതികരിക്കുമെന്നും താപവ്യതിയാനം എങ്ങനെയാകുമെന്നുമാകും ദൗത്യം പഠനവിധേയമാക്കുക.സ്പേസ് ടെക്നോളജിയിൽ എല്ലാം അതി വേഗം പഠനങ്ങളും കണ്ടു പിടിത്തങ്ങളും നടത്തുകയാണ് രാജ്യം .
ഒരു മത്സരം തന്നെയാണ് ഈ മേഖലയിൽ നടക്കുന്നത് . അതിനിടയിൽ ജപ്പാന്റെ കണ്ടു പിടിത്തം ഐ എസ് ആർ ഓ യെ അടക്കം ഞെട്ടിച്ചു ഇരിക്കുകയാണ്.പുതിയ പദ്ധതിയിലൂടെ ഒരു ചരിത്രം തന്നെ സൃഷ്ട്ടിക്കാൻ ആണ് ഇനി ജപ്പാന്റെ തീരുമാനം . ഇന്ന് മറ്റൊരു റെക്കോർഡ് നാസ തകർത്തിരുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടൊപ്പം ചേർന്ന് സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്. . 14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. ഇതിനിടെ 6,20,000 മൈലുകൾ സഞ്ചരിച്ചിരുന്നു. ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനിൽ പര്യവേഷണം നടത്തും.നേരത്തെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ഏജൻസികൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുകയാണ് ഒഡീഷ്യസിന്റെ വിജയഗാഥ.
https://www.facebook.com/Malayalivartha
























