നാലര മാസമായി നീളുന്ന ഗാസയിലെ യുദ്ധത്തിനിടെ വെടിനിർത്തൽ നടപടികൾ യാഥാർഥ്യമാക്കാൻ നീക്കം നടത്തി, അമേരിക്ക:- മധ്യസ്ഥ നീക്കങ്ങൾ അറബ് രാജ്യങ്ങൾ വഴി...

നാല് മാസത്തിൽ, അധികമായി നീളുന്ന ഗാസയിലെ യുദ്ധത്തിനിടെ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ വേണ്ടി നടപടികൾ ഊർജ്ജിതം. അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അമേരിക്ക മധ്യസ്ഥ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഈജിപ്തിലെ കൊയ്‌റോയിൽ വഴിമുട്ടിയ വെടിനിർത്തൽ കരാറിന് പാരീസിൽ ജീവൻ പകരനാണ് അമേരിക്കയുടെ തീവ്രശ്രമം. അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇസ്രയേൽ സംഘം ചർച്ചകളുടെ ഭാഗമാകുന്നുണ്ട്. ഹമാസുമായി വിട്ടുവീഴ്‌ച്ചയില്ലെന്ന തീരുമാനത്തിലാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്.
അറബ് സമ്മർദം കണക്കിലെടുത്ത് വിശുദ്ധ, മാസം ആഗതമാകും മുമ്പ് താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള സാധ്യതകളാണ് അമേരിക്ക ആരായുന്നത്. CIA മേധാവിക്കു പുറമെ ഖത്തർ, ഈജിപ്ത് സംഘവും പാരീസിലുണ്ട്. മിക്കവാറും ഇന്ന് തന്നെ ഇസ്രയേൽ സംഘം പാരീസിൽ നിന്ന് മടങ്ങുമെന്നാണ് വിവരം. വെടിനിർത്തൽ കരാർ രൂപരേഖക്ക് ഇസ്രയേലിന്റെ അനുമതി ലഭിച്ചാൽ ഹമാസിന്റെ പ്രതികരണം തേടാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം.
ഗാസയിൽ യുദ്ധത്തിന് അറുതി വരുത്താനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നടപടികളെ അനുഭാവപൂർണമായാണ് നോക്കി കാണുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. എന്നാൽ നെതന്യാഹുവിന്റെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് കൈറോ ചർച്ച തകരാൻ കാരണമെന്നും ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. ഗാസയിൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടു.
ഇതോടെ ആകെ മരണസംഖ്യ 29,514 ആയി. ഗാസ ഭയാനക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എൻ ഏജൻസിയുടെ പിൻവാങ്ങലിനെ തുടർന്ന് സഹായ വിതരണം നിലച്ചത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
7 ലക്ഷം പേരെ പട്ടിണി ബാധിച്ചിരിക്കെ, ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ വൈകരുതെന്ന് അറബ് മുസ്‌ലിം രാജ്യങ്ങളോട് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























