ഗൂഗിൾ പേ എന്ന വൻമരം വീണു... അവസാനിപ്പിക്കുന്നു! കാശ് നഷ്ടപ്പെടുമോ? ഗൂഗിള്‍ പേയുടെ കാര്യത്തില്‍ തീരുമാനമായി!

യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു പേമെന്‍റ് ആപ്പാണ്. അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. 2024 ജൂണ്‍ നാലോടെ ഗൂഗിള്‍ പേ സേവനങ്ങള്‍ അമേരിക്കയില്‍ നിര്‍ത്തലാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ പേയ്ക്ക് പകരമായി ഗൂഗിള്‍ വാലറ്റ് സൗകര്യമായിരിക്കും ലഭ്യമാകുക.
എല്ലാ ഫീച്ചറുകളും ഗൂഗിള്‍ വാലറ്റിലേക്ക് മാറ്റി ഗൂഗിളിന്റെ പേയ്മന്റ് സംവിധാനം ലളിതമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ഗൂഗിള്‍ വാലറ്റ് സേവനങ്ങള്‍ ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.’’ 2024 ജൂണ്‍ 4 മുതല്‍ ഗൂഗിള്‍ പേ ആപ്പ് സേവനങ്ങള്‍ അമേരിക്കയില്‍ ലഭ്യമാകില്ല,’’ എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാൽ അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സേവനങ്ങള്‍ തുടരുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ’’ഇന്ത്യയിലും സിംഗപ്പൂരിലും ലക്ഷക്കണക്കിന് പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങളില്‍ തുടർന്ന് ഗൂഗിൾ പേ സേവനം ലഭ്യമാക്കും’’ എന്ന് ഗൂഗിള്‍ അറിയിച്ചു.
ഈ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ സേവനമുപയോഗിച്ച് പണം കൈമാറ്റം നടത്താനും പേയ്‌മെന്റുകള്‍ നടത്താനും തുടര്‍ന്നും സാധിക്കുമെന്നും ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയില്‍ നിലവില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവര്‍ ജൂണിന് മുമ്പ് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിര്‍ച്വല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍, ടിക്കറ്റ്, പാസുകള്‍, പേയ്‌മെന്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ വാലറ്റിലും ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഗൂഗിൾ പേ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ബാങ്ക് ബാലൻസ് ചെക്ക് ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനും സാധിക്കും.
അതേസമയം, ജി മെയില്‍ സേവനം അവസാനിപ്പിക്കില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി വ്യക്തമാക്കി. ജിമെയില്‍ ഇവിടെ തന്നെ തുടരും എന്നാണ് ഗൂഗിള്‍ കുറിച്ചത്. 'ഗൂഗിളില്‍ നിന്ന് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച ഇമെയിലില്‍ സേവനം അവസാനിപ്പിക്കുന്നു'വെന്ന് അറിയിച്ചുവെന്നായിരുന്നു പ്രചരണം.
ഇതിനൊപ്പം ജിമെയിലിന്റേതെന്ന പേരിലൊരു സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാജപ്രചരണം നടന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ശേഷം, 'ഇമെയിലുകള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും ജിമെയില്‍ പിന്തുണയ്ക്കില്ല' എന്ന് ഗൂഗിള്‍ അറിയിച്ചെന്നാണ് സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്.
പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയില്‍ നിര്‍ത്തലാക്കുന്നതെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. ഈ സ്‌ക്രീന്‍ ഷോട്ട് എക്‌സ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ജിമെയിലിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ കമ്പനി ഈ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























