റഷ്യയുടെ യുദ്ധത്തിൽ പോരാടാൻ നിർബന്ധിതനായി ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോർട്ട് ; വിശദാംശങ്ങൾ നല്കാൻ വിസമ്മതിച്ചു മരിച്ചയാളുടെ പിതാവ്

റഷ്യൻ സൈന്യം സുരക്ഷാ സഹായിയായി നിയമിച്ച ഗുജറാത്തിൽ നിന്നുള്ള 23 കാരൻ ഫെബ്രുവരി 21 ന് റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡൊനെറ്റ്സ്ക് മേഖലയിൽ ഉക്രേനിയൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു ഇന്ത്യൻ തൊഴിലാളി പറഞ്ഞു.
സൂറത്ത് ജില്ലയിൽ താമസിക്കുന്ന ഹെമിൽ അശ്വിൻഭായ് മംഗുകിയ എന്നയാൾ 2023 ഡിസംബറിൽ റഷ്യയിലേക്ക് പോകുകയും തുടർന്ന് റഷ്യൻ സൈന്യവുമായി ബന്ധപ്പെടുകയും ചെയ്തു. ഈ മാസം ആദ്യം ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു പിതാവിന് വേണ്ടി ഒരു ഏജൻ്റ് ഇന്ത്യൻ കോൺസുലേറ്റിന് കത്തെഴുതിയിരുന്നു. ഇയാളെ കൂടാതെ റഷ്യൻ സേനയുമായി കരാറിലുള്ള മറ്റ് നിരവധി ഇന്ത്യക്കാരും ഇന്ത്യൻ എംബസിയുടെ പിന്തുണ തേടിയതായി റിപ്പോർട്ടുകൾ ഉണ്ട് . ഫെബ്രുവരി 20 നാണ് താൻ അവസാനമായി മകനുമായി സംസാരിച്ചതെന്നും എന്നാൽ മറ്റ് വിശദാംശങ്ങളൊന്നും നൽകാൻ വിസമ്മതിച്ചെന്നും മരിച്ചയാളുടെ പിതാവ് അശ്വിൻഭായ് മംഗുകിയ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
റഷ്യയുടെ യുദ്ധത്തിൽ പോരാടാൻ നിർബന്ധിതരായ 'സഹായി'കളായി ഇന്ത്യക്കാരെ നിയമിച്ചു എന്ന സംഭവത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha
























