ഹൂതികൾക്കു കനത്ത തിരിച്ചടി നൽകി യു എസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം; 18 ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി

ഹൂതികൾക്കു കനത്ത തിരിച്ചടി നൽകി യു എസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം . യെമനിലാണ് ഹൂതികൾക്കു നേരെ യുഎസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം നടത്തിയത് . 8 പ്രദേശങ്ങളിലെ 18 ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൂതികൾ സൂയസ് കനാൽ വഴിയുള്ള ചരക്കുകപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ മിക്ക ദിവസങ്ങളിലും യുഎസ് ആക്രമണം പതിവാണ്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം തടയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഏഡൻ കടലിടുക്കിൽ യുഎസ് എണ്ണക്കപ്പൽ ഹൂതികൾ ആക്രമിച്ചു.
അതേസമയം ഹൂതികൾക്കെതിരെ നടക്കുന്ന സൈനിക നടപടികൾ ഫലപ്രദമല്ലെന്ന് റിപ്പോർട്ട്. ഹൂതികളെ ചെറുക്കാൻ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നും റിപ്പോർട്ട് . ആക്രമണങ്ങൾ ഹൂതികളെ കൂടുതൽ ശക്തിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
തങ്ങൾ പുതിയ മിസൈലുകൾ വികസിപ്പിച്ചതായി കഴിഞ്ഞദിവസം ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് ബദ്രിദ്ദീൻ അൽ ഹൂത്തി അറിയിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സി.എൻ.എൻ റിപ്പോർട്ട് വരുന്നത്. തങ്ങളുടെ പുതിയ മിസൈലുകളെ യു.എസ് സേനക്ക് ചെറുക്കാനായില്ലെന്നും കപ്പലുകളിൽ പതിച്ചെന്നും അബ്ദുൽ മാലിക് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























