ഇസ്രയേലിനെ പേടിച്ചോടി പലസ്തീൻ സർക്കാർ.. പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ രാജിവച്ചു ഇനി ഗാസ ഇസ്രായേലിനു തന്നെ

പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമർപ്പിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി.
മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് ഇതുവരെ ഇശ്തയ്യയുടെയും സർക്കാരിൻ്റെയും രാജി സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റാണ് തീരുമാനിക്കേണ്ടത്. വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങൾ പലസ്തീൻ സർക്കാരാണ് ഭരിക്കുന്നത്.പ്രധാനമന്ത്രിയായിരിക്കെ ഇശ്തയ്യ ഗസ്സയ്ക്ക് 'രക്ത താഴ്വര' എന്ന് പേരിട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഇസ്രാഈൽ ആക്രമണത്തെത്തുടർന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഗസ്സയിൽ കൂടുതൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു
ഫലസ്തീൻ അതോറിറ്റി (PA) ഫലസ്തീൻ പ്രദേശങ്ങളുടെ ഭരണസമിതിയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്നത് പ്രസിഡൻ്റാണ്, കൂടാതെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു നിയമനിർമ്മാണ സ്ഥാപനമുണ്ട്. ഫലസ്തീനിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്, ഒന്ന് ഹമാസും മറ്റൊന്ന് ഫത്തയും. ഹമാസ് ഒരു സായുധ സംഘടനയാണ്, 2007 മുതൽ ഗസ്സ മുനമ്പ് ഭരിക്കുന്നു.
അതേസമയം, അന്താരാഷ്ട്ര പിന്തുണയുള്ള വെസ്റ്റ് ബാങ്കും ജറുസലേമും ഭരിക്കുന്നത് ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയാണ്. പലസ്തീൻ അതോറിറ്റി അന്താരാഷ്ട്ര തലത്തിൽ പലസ്തീനികളെ പ്രതിനിധീകരിക്കുന്നു. ഫലസ്തീനിലെ രാഷ്ട്രീയ സംവിധാനം പലസ്തീൻ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പിഎൽഒ) ഇസ്രാഈലും തമ്മിലുള്ള ഓസ്ലോ ഉടമ്പടിയെത്തുടർന്ന് 1994 ൽ ഒരു ഇടക്കാല ഭരണസമിതിയായി പിഎ സ്ഥാപിതമായി.
ഫലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റാണ് യഥാർത്ഥത്തിൽ രാഷ്ട്രത്തലവൻ. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ജനാധിപത്യപരമായാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ പ്രസിഡൻ്റ്. 2005 മുതൽ അദ്ദേഹം പലസ്തീൻ അതോറിറ്റിയെ നയിക്കുന്നു. ഗവൺമെൻ്റ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയെ പ്രസിഡണ്ട് നിയമിക്കുന്നു. പ്രസിഡൻ്റിന്റെ ആഗ്രഹപ്രകാരമാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ഇതിന് പാർലമെൻ്റിൻ്റെ അനുമതി വേണം. പുതിയ രാഷ്ട്രീയ ഘടന സൃഷ്ടിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് അബ്ബാസിനുമേൽ സമ്മർദം ചെലുത്തുന്ന സമയത്താണ് മുഹമ്മദ് ഇശ്തയ്യിന്റെ രാജി. ഇസ്രാഈൽ-ഹമാസ് യുദ്ധം അവസാനിച്ചതിന് ശേഷം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഈ രാജ്യം ആരു ഭരിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്നം .ഗസ്സയുടെ പുനർനിർമാണമായിരിക്കും പുതിയ സർക്കാരിന്റെ പ്രാഥമിക പരിഗണന എന്നും രാഷ്ട്രീയ നേതാക്കൾക്കു പകരം വിവിധ രംഗങ്ങളിൽ വിദഗ്ധരായ ഒരു സംഘത്തെ ചേർത്തായിരിക്കും പുതിയ സർക്കാർ രൂപീകരണമെന്നുമാണ് പറഞ്ഞിരുന്നത്
ഗസ്സയിലെ പുതിയ യാഥാർത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സർക്കാർ-രാഷ്ട്രീയ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകും. അതിന് ഫലസ്തീൻ ജനതയുടെ പൊതുസമ്മതം വേണം. ഫലസ്തീൻ ഭൂമിക്കുമേലുള്ള അധികാരത്തിലും ഫലസ്തീന്റെ ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാകണമതെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ രൂപീകരിക്കാൻ നീക്കമുണ്ടെങ്കിൽ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പുതിയ സർക്കാർ രൂപീകരിക്കാൻ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇതിന് വിവിധ ഫലസ്തീൻ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സർക്കാരിന്റെ രാജിനീക്കത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് ഉൾപ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചർച്ച നടത്തിയിരുന്നു.
1954ൽ ഫലസ്തീനിൽ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയിൽ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























