Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

ഹൂതികളുടെ ആധിപത്യമുള്ള ചെങ്കടലിനടിയിലൂടെ പോകുന്ന ഭാഗത്ത് ഇന്റര്‍നെറ്റ് കേബിളിന് തകരാർ...

27 FEBRUARY 2024 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കേബിളിന്, തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു. ഹുതികളുടെ ആധിപത്യമുള്ള സ്ഥലത്താണ് കേബിളിന് തകരാറ് സംഭവിച്ചിരിക്കുന്നതെന്നതാണ് അനുമാനം. തകരാറിന്റെ കാരണം കൃത്യമല്ല. ഹൂതികളുടെ ഏരിയ, ആയതിനാല്‍ അറ്റകുറ്റപണിക്ക് ഭീഷണിയുണ്ട്. ചെങ്കടലിലെ പടിഞ്ഞാറന്‍ ഇന്റര്‍നെറ്റ് കാബിളുകള്‍ നശിപ്പിക്കുമെന്ന് നേരത്തെ ഹൂതികള്‍ അറിയിച്ചിരുന്നു.

ചെങ്കടല്‍ മേഖലയിലെ പ്രതിസന്ധിയാണ് കേബിള്‍ തകരാറിന് കാരണമെന്ന് സെകോം അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് കേബിള്‍ തകരാറ് ഉണ്ടായെന്നതിനാല്‍, ഹുതികളായിരിക്കാം ഇതിന് പിന്നിലെന്ന് അനുമാനിക്കപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന കാബിളുകള്‍ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഇത് ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള ഡാറ്റ കൈമാറ്റത്തിന് തടസ്സമുണ്ടാക്കിയിരിക്കുകയാണ് എന്ന് കമ്പനി പറഞ്ഞു. എന്നാല്‍ മറ്റു കേബിളുകളെകുറിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.

ചെങ്കടലില്‍ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും 'ഭീകര സംഘടന'യായി അമേരിക്ക, മുദ്രകുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം.

അടുത്തിടെ ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ 'ഭീകരതയുടെ പാഠപുസ്തകങ്ങളിലെ ഭീകരതയുടെ നിര്‍വചനത്തിന് ഉദാഹരണമാണെന്നാണ്' ജേക്ക് സള്ളിവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ട്രംപ് ഭരണകൂട സമയത്താണ് SDGD ഹൂതികള്‍ക്ക് മേല്‍ തീവ്രവാദ സംഘടന എന്ന ലേബല്‍ ചുമത്തുന്നത്. ഈ തീരുമാനം യുദ്ധത്തില്‍ തകര്‍ന്ന യെമനെ വലിയ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്നിന്റെയും സഹായ ഗ്രൂപ്പുകളുടെയും മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഈ നടപടി.

എന്നാല്‍ 2021ല്‍, പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, പുതിയതായി നിയമിക്കപ്പെട്ട സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കെന്‍ യെമനിലെ ജനങ്ങള്‍ നേരിടുന്ന ഭയാനകമായ സാഹചര്യം ഉദ്ധരിച്ചാണ് ആ തീരുമാനം മാറ്റുന്നത്. ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടിയോട് പ്രതികരിക്കുകയാണെന്ന് പറഞ്ഞാണ് ഹൂതികള്‍ നവംബറില്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്.

 

അതിനുശേഷം, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി സംഘം നിരന്തരം ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇതിന് മറുപടിയായി ജനുവരി 11ന് അമേരിക്കയും ബ്രിട്ടനും തിരിച്ച് വ്യോമാക്രമണങ്ങളും നടത്തിയിരുന്നു.

മേഖലയില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഹൂതി സേന അവഗണിച്ചതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയ, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ്, കാനഡ എന്നിവയുടെ പിന്തുണയോടെയുള്ള വ്യോമാക്രമണങ്ങള്‍ അമേരിക്ക ആരംഭിച്ചത്.

അമേരിക്കയുടെയും ബ്രിട്ടനിന്റെയും സംയുക്ത സേനയുടെ ആക്രമണത്തില്‍ 17 ഹൂത്തി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പഴയ കോളനി വാഴ്ചയും, കൊള്ളയുമാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും പൊതുവായ ആശയം. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും, യെമനിലെ അതിര്‍ത്തി പ്രദേശങ്ങളിലുമായി ഇനിയും ആക്രമണം തുടര്‍ന്നാല്‍ ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ തകര്‍ക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഈ തീരുമാനം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ബന്ധം തടസപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ഹൂതികള്‍ക്കെതിരെ നടക്കുന്ന സൈനിക നടപടികള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഹൂതികളെ ചെറുക്കാന്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നും പാഴായിപ്പോവുകയാണെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് CNN റിപ്പോര്‍ട്ട് ചെയ്യന്നു. ആക്രമണങ്ങള്‍ ഹൂതികളെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ പുതിയ മിസൈലുകള്‍ വികസിപ്പിച്ചതായി ഹൂതി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് ബദ്രി,ദ്ദീന്‍ അല്‍ ഹൂത്തി ടെലിവിഷനിലൂടെ അറിയിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് CNN റിപ്പോര്‍ട്ട് പുറത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (23 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റക്ക് വിബിംൾഡൺ ടെന്നിസ് വനിത സിംഗിൾസിൽ മൂന്നാം റൗണ്ടിൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends