'കുട്ടികളുടെ പശിയടക്കാന്‍ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു...'ഗാസയിൽ നെഞ്ചു പൊട്ടി ഒരു കുടുംബം...ഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി...

''കുട്ടികളുടെ പശിയടക്കാന്‍ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ്''. കുതിരയിറച്ചിയില്‍ കുറച്ചരിയിട്ട് വേവിച്ച് ഉറ്റവരുടെ വിശപ്പകറ്റാന്‍ ശ്രമിച്ചു തളര്‍ന്ന് അബു ജിബ്രില്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോടു പറഞ്ഞു.വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഒരു തമ്പിലാണ് അബുവും കുടുംബവും. കഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി. തിങ്ങിഞെരുങ്ങിക്കഴിയുന്ന ജനം. 1948-ല്‍ 1.4 ചതുരശ്ര കിലോമീറ്ററില്‍ ഐക്യരാഷ്ട്രസഭ പണിതുണ്ടാക്കിയ ഈ അഭയാര്‍ഥി ക്യാമ്പിലെ സ്ഥിതി അതിദയനീയം. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങുംമുമ്പ് ഒരുലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു ഇവിടെ.അടുത്തുള്ള ബെയ്ത്ത് ഹനൂനില്‍നിന്നാണ് അറുപതുകാരനായ അബു ജിബ്രിലും കുടുംബവും ജബലിയയിലെത്തിയത്. യുദ്ധത്തില്‍ ജീവനുംകൊണ്ടോടിയതാണ്.
ആകെയുണ്ടായിരുന്ന ഇത്തിരി നിലമൊരുക്കാന്‍ തുണയായിരുന്ന രണ്ടു കുതിരകളെ ആ പലായനത്തിലും കൈവിട്ടില്ല. പഞ്ഞകാലത്ത് അതുപകരിച്ചു.വടക്കന്‍ ഗാസയില്‍ ആഹാരം തീരുകയാണ്. നിരന്തരം വീഴുന്ന ബോംബുകള്‍ക്കിടയിലൂടെ സഹായമെത്തിക്കാന്‍ യു. എന്‍. ഏജന്‍സികള്‍ക്കാകുന്നില്ല. ആഹാരസാധനങ്ങളുമായി ഇടയ്‌ക്കെത്തുന്ന ട്രക്കുകള്‍ പരവശരായ ജനം കൊള്ളയടിക്കുന്നു.ഗാസ സിറ്റിയിലെ ആശുപത്രിയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് പോഷകാഹരക്കുറവിനാല്‍ വെള്ളിയാഴ്ച മരിച്ചു.ഏഴു ഷെക്കലുണ്ടായിരുന്ന (160 രൂപ) ഒരു കിലോഗ്രാം അരിക്ക് ഇപ്പോള്‍ വില 55 ഷെക്കല്‍ (1264 രൂപ). പട്ടിണി?യില്‍ ചീഞ്ഞ ചോളവും കാലിത്തീറ്റയും ഇലകളുംവരെ തിന്നുന്നു നാട്ടുകാര്‍.ജനുവരി 23 മുതല്‍ ഒരു സന്നദ്ധസംഘടനയ്ക്കും വടക്കന്‍ ഗാസയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടത്തെ 5.76 ലക്ഷം പേര്‍ ക്ഷാമത്തിന്റെ വക്കിലാണെന്ന് ജീവകാരുണ്യസഹായ വിതരണം ഏകോപിപ്പിക്കുന്ന യു.എന്‍. ഓഫീസ് (ഓച) പറഞ്ഞു.
രണ്ടുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ ആറിലൊരാള്‍ കടുത്ത പോഷകാഹാരക്കുറവു നേരിടുന്നു. ഗാസയിലെ 97 ശതമാനം ഭൂഗര്‍ഭജലവും മലിനം. വൈകാതെ ഗാസയിലെ ശിശുമരണങ്ങള്‍ കുത്തനെ ഉയരുമെന്ന് യൂണിസെഫ് മുന്നറിയിപ്പു നല്‍കുന്നു.15,000 ടണ്‍ ആഹാരസാധനങ്ങളുമായി ഗാസയിലേക്കു പുറപ്പെടാന്‍ തയ്യാറായി 1000 ട്രക്കുകള്‍ ഈജിപ്തില്‍ കിടപ്പുണ്ട്. എന്നാല്‍, ഇവ ഗാസയിലെത്തുന്നത് ഇസ്രയേല്‍ തടയുകയാണെന്ന് ഓച വക്താവ് ജെന്‍സ് ലാര്‍കെ. ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. വിവിധ രാജ്യങ്ങള്‍ സാഹയധനം നല്‍കാത്തതിനാല്‍ പലസ്തീന്‍കാര്‍ക്കു വേണ്ടിയുള്ള യു.എന്‍. ഏജന്‍സിയായ ഉന്റയുടെ പ്രവര്‍ത്തനം താറുമാറായതും ഗാസയിലെ ദുരിതത്തിനു കാരണമാണ്.ഖത്തറിൽ വെടിനിർത്തൽ കരാർ ചർച്ച ഊർജിതമായി തുടരവെ, ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി.
താൽക്കാലിക വെടിനിർത്തൽ കരാറിനു വേണ്ടി തിരക്കിട്ട ചർച്ചകൾ തുടരുന്നതായി അമേരിക്ക അറിയിച്ചു.ബന്ദികളുടെ മോചനവും ഗസ്സയിൽ സഹായം എത്തിക്കലും പ്രസിഡൻറ് ജോ ബൈഡെൻറ പ്രധാന മുൻഗണനയെണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്തൊക്കെ തിരിച്ചടികൾ ഉണ്ടായാലും വെടിനിർത്തൽ നടപ്പാക്കുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയോടെ വെടിനിർത്തൽ കരാർ യഥാർഥ്യമാകുമെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽ ഇസ്രായേൽ, ഹമാസ് നേതൃത്വവുമായി പല തലങ്ങളിൽ ചർച്ച തുടരുകയാണ്.എന്നാൽ ഈ ഘട്ടത്തിൽ ചർച്ചയുടെ പുരോഗതി വെളിപ്പെടുത്താൻ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും വിസമ്മതിച്ചു.വടക്കൻ ഗസ്സയിൽ ഇന്നലെ ചെറിയ തോതിൽ സഹായം എത്തിക്കാനായത് പ്രതീക്ഷ പകരുന്നുണ്ട്.
ജനുവരി 23നാണ് ഇവിടേക്ക് അവസാനമായി യു.എൻ സഹായം എത്തിയത്. പട്ടിണി പിടിമുറുക്കിയതു കാരണം ജനങ്ങൾ ചെടികളും മറ്റും കഴിക്കേണ്ട സ്ഥിതിയിലാണ്. പട്ടിണിയെ തുടർന്ന് നാല് കുട്ടികൾ മരിച്ചതായും ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു.വടക്കൻ ഗസ്സയിലേക്കും മറ്റും കൂടുതൽ സഹായം ഉടൻ എത്തിക്കണമെന്ന് ഖത്തറും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിൽ നിലവിലുള്ള ഏക ആശുപത്രിയായ കമാൽ അദ്വാന്റെ പ്രവർത്തനം നിലച്ചതായി അധികൃതർ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























