ചെങ്കടലിൽ വീണ്ടും ഹൂത്തികളുടെ കപ്പലാക്രമണം, ഹുദൈദ തീരത്ത് കപ്പലിന് പുറത്തായി റോക്കറ്റ് പൊട്ടിത്തെറിച്ചു, അമേരിക്കയുടെ നേതൃത്വത്തിൽ വ്യോമാക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ഹൂത്തികൾ ആക്രമണം ശക്തമാക്കി...!

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ ആരംഭിച്ചതാണ് ചെങ്കടലിലെ ഹൂത്തികളുടെ കപ്പലാക്രമണം. ഇത് ഇനിയും അവസാനിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ഹൂത്തികൾ റോക്കറ്റാക്രമണം നടത്തി യെമൻ തീരത്ത് ചെങ്കടിലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൂത്തികൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ വ്യോമാക്രമണം തുടരുന്നതിനിടിയിലാണ് ചെങ്കടലിൽ ഹൂത്തികൾ വീണ്ടും ആക്രമണം ശക്തമാക്കിയത്.
ഹൂത്തി അധീനതയിലുള്ള ഹുദൈദ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. എന്നാൽ കപ്പലിന് പുറത്തായി റോക്കറ്റ് പൊട്ടിത്തെറിച്ചുവെന്ന് മിഡ് ഈസ്റ്റിലെ ഷിപ്പിംഗിന് മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തു. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അടുത്ത പോർട്ട് ഓഫ് കോളിലേക്ക് പോകുകയാണെന്നും യുകെഎംടിഒ വ്യക്തമാക്കി.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഒരു ചരക്ക് കപ്പലിനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. ആ സമയത്ത് പനാമ പതാകയുള്ള യുഎഇ ഉടമസ്ഥതയിലുള്ള മറ്റൊരു കെമിഹൂക്കൽ ടാങ്കറും സമീപത്തുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച, ഏദൻ കടലിടുക്കിൽ ഒരു കപ്പലിന് സാരമായ കേടുപാടുകൾ വരുത്തുകയും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു അമേരിക്കൻ ഡ്രോൺ താഴെയിടുകയും ചെയ്തിരുന്നു. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ അന്തർവാഹിനി ആയുധങ്ങൾപ്പെടെ ഉപയോഗിച്ച് ആക്രമണം തുടരുമെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗാസക്കെതിരായ ഇസ്രായേൽ ആക്രമണം ശക്തമായതോടെ ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തെയും അത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലൂടെ വഴി മാറി സഞ്ചരിക്കുകയാണ്. പ്രതിവർഷം 10 ബില്യൺ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചിരുന്നത്.കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. ഈ വർഷം സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ ഇതുവരെ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായതായി ഈജിപ്ഷ്യൻ പ്രസിഡന്റ് വ്യക്തമാക്കിയത്.
ഈജിപ്തിന്റെ പ്രധാന വിദേശ കറൻസി സ്രോതസ്സുകളിലൊന്നായിരുന്നു. എന്നാൽ, ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടു തുടങ്ങിയതോടെ ചെങ്കടലിലൂടെയുള്ള ഗതാഗതം ചില ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മറ്റ് ചില ഷിപ്പിംഗ് കമ്പനികൾ തെക്കൻ ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈർഘ്യമേറിയ റൂട്ടിലൂടെ വഴിമാറി സഞ്ചരിക്കാനും തുടങ്ങി. അതേസമയം നേരത്തെ തന്നെ കപ്പലുകൾ വഴിമാറി സഞ്ചരിക്കുന്നത് ആഗോള വിതരണത്തിലും ചരക്ക് വ്യാപാരത്തിലും ഇൻഷുറൻസിലും ചെലവുകൾ ഉയരാൻ കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























