ഗാസയിൽ റമദാൻ മാസത്തിന് മുമ്പ് വെടിനിർത്താനായി ശക്തമായ സമ്മർദം ചെലുത്തി അമേരിക്ക, അമ്പിനും വില്ലിനും അടുക്കാതെ ഇസ്രയേലും ഹമാസും, പ്രതികൂല ഘടകങ്ങൾക്കിടയിലും കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ്

ഹമാസിന്റെ ആവശ്യങ്ങൾ ഇസ്രയേലും, ഇസ്രയേലിന്റെ ആവശ്യങ്ങൾ ഹമാസോ അംഗീകരിക്കാതിരിക്കുന്നന്നിടത്തോളം താൽകാലിക വെടിനിൽത്തലിനെ പറ്റി ചിന്തിക്കേണ്ടതേയില്ല. ഇത് കയ്റോയിലെ ചർച്ചയിൽ നിന്ന് ഏതാണ്ട് മനസിലായി കഴിഞ്ഞു. ഗാസയിൽ റമദാൻ മാസത്തിന് മുമ്പ് വെടിനിർത്താനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അനുസരിക്കാൻ ഹമാസിനും ഇസ്രായേലിനും മേൽ സമ്മർദമേറുകയാണ്.ഏതു വിധേനയും ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുൻകൈയെടുത്തു നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല.
കൈറോയിലേക്ക് സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്. സൈനിക നടപടി മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള മാർഗമെന്ന നിലപാടിലാണ് ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം. ഇസ്രായേൽ മന്ത്രി ഗാൻറ്സുമായി അമേരിക്കൻ നേതൃത്വം നടത്തിയ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പലായനം ചെയ്തവർക്ക് വടക്കൻ ഗസ്സയിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണം എന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം. ബന്ധികളെ വിട്ടുനൽകുന്നതിനു പകരമായി 40 ദിവസത്തെവെടിനിർത്തൽ എന്നതാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച നിർദേശം. റമദാനിൽ യുദ്ധം തുടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുദ്ധം പൂർണമായി അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റമില്ല എന്ന നിലപാടിലാണ് ഹമാസ്. പക്ഷേ ഇതിനെയെല്ലാം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എതിർക്കുന്നു.
പ്രതികൂല ഘടകങ്ങൾക്കിടയിലും വെടിനിർത്തൽ കരാർ നിലവിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുന്ന രീതി തുടരുമെന്നും അമേരിക്ക പറഞ്ഞു. വടക്കൻ ഗസ്സയിലേക്ക് യുഎന്നിന്റെ ഭക്ഷണവിതരണം പോലും ഇസ്രായേൽ തടയുന്നതിനാൽ പട്ടിണി മരണങ്ങൾ വർധിക്കുകയാണ്. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങൾക്ക് വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ പ്രവേശനം നിഷേധിക്കുകയാണ്. കടൽ മാർഗം യുഎഇ, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനെ തടയില്ലെന്ന് ഇസ്രായേൽ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി 8,000-ത്തിലധികം ആളുകളെ ഗാസയ്ക്ക് പുറത്തേക്ക് എത്തിക്കേണ്ടതുണ്ടെന്ന് WHO അറിയിച്ചു.
പട്ടിണി രൂക്ഷമായ വടക്കൻ ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളടക്കമുള്ള സഹായവുമായി പോകുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹങ്ങൾ ഇസ്രായേൽ തടയുന്നത് തുടർക്കഥയായതോടെ ഇവിടേക്ക് പ്രവേശന കേന്ദ്രങ്ങൾ തുറക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ ആവശ്യപ്പെട്ടു. ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കായി ബ്രിട്ടൻ കൊടുത്തയച്ച വാട്ടർ ഫിൽട്ടറുകൾ ഇസ്രായേൽ തടഞ്ഞുവെച്ചു. ഇവ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിർത്തിയിൽ തടഞ്ഞതെന്ന് യു.കെ പാർലമെൻറംഗം റോസെന അല്ലിൻ ഖാൻ പറഞ്ഞു. 1,350 വാട്ടർ ഫിൽട്ടറുകളും 2560 സോളാർ ലൈറ്റുകളും ഒക്ടോബറിലാണ് യു.കെ സർക്കാർ ഗസ്സയിലേക്ക് അയച്ചത്.
https://www.facebook.com/Malayalivartha
























