ഗാസയെ വിഭജിക്കുന്ന നെറ്റ്‌സാരിം" ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു, ഇസ്രയേല്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം മെഡിറ്ററേനിയന്‍ തീരത്ത് എത്തിയതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തം...!!!

ഗാസയെ വിഭജിക്കുന്ന റോഡ് നിര്‍മാണം അതിവേഗം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വീണ്ടും ഹമാസുമായി വെടിനിർത്തൽ കരാർ പുനരാരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യത. ഗാസയ്‌ക്ക് കുറുകെ ഇസ്രയേല്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാറായെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.
യുദ്ധത്തിനിടെയായിരുന്നു ഇസ്രയേലിന്റെ റോഡ് നിര്‍മാണം. ഗാസയെ വിഭജിക്കുന്ന റോഡ് മെഡിറ്ററേനിയന്‍ തീരത്ത് എത്തിയതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. പുതിയ റോഡ് ഗാസ നിയന്ത്രിക്കാനുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമാണെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നത്.
"നെറ്റ്‌സാരിം" ഇടനാഴി എന്നാണ് പുതിയ റോഡ് അറിയപ്പെടുന്നത്. അതിവേഗമുള്ള സൈനിക നീക്കങ്ങള്‍ ലക്ഷ്യമിട്ടാണു നിര്‍മാണം. യുദ്ധാനന്തര ഗസ്സയിൽ സൈനിക കടന്നുകയറ്റവും അതുപോലെ ഫലസ്തീനികളുടെ സഞ്ചാരം തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കൻ ഗസ്സയെയും വടക്കൻ ഗാസയെയും വേർതിരിക്കുന്ന റോഡ് നിർമിച്ചത്. ഇസ്രായേൽ അതിർത്തിയിൽ നിന്നാരംഭിച്ച് കടലിലേക്ക് എത്തും വിധത്തിലാണ് റോഡിന്റെ രൂപകൽപന.
എന്നാല്‍, നിലവിലുള്ള റോഡുകള്‍ നവീകരിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ഇസ്രയേല്‍ വാദം. മൂന്ന് ട്രാക്കുകളായാണു നിര്‍മാണം. ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കുമായാണ് ഒരു ട്രാക്ക്. ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്കു രണ്ടാമത്തെ ട്രാക്ക് അനുവദിക്കും. അതിവേഗ യാത്രയ്‌ക്കാണു മൂന്നാമത്തെ ട്രാക്ക്. ഇസ്രയേലി നഗരമായ കിബ്ബട്‌സില്‍നിന്നു മെഡിറ്ററേനിയന്‍ കടല്‍ തീരത്തേക്ക് ഏഴു മിനിറ്റിനുള്ളിലെത്താന്‍ പുതിയ പാത സഹായിക്കും. ഒക്‌ടോബര്‍ ഏഴിന് ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തങ്ങളുടെ കവചിത വാഹനങ്ങള്‍ക്കായി ഇസ്രയേല്‍ പാത നിര്‍മാണം തുടങ്ങിയത്. യുദ്ധത്തിന്റെ പേരില്‍ ആളുകളെ ഒഴിപ്പിച്ചശേഷം വീടുകളടക്കം തകര്‍ത്തായിരുന്നു പാത നിര്‍മാണം.
ദീർഘകാലത്തേക്ക് ഗസ്സയിൽ നിലയുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധിനിവേശ സേനയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ, ക്രിട്ടിക്കൽ ത്രെറ്റ്‌സ് പ്രൊജക്‌ട് എന്നിവയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ സൈനികവിഭാഗമായ റിസർവ് എഞ്ചിനീയറിങ് കോർപ്സിനാണ് നിർമാണച്ചുമതല. ഇതേക്കുറിച്ച് ഇസ്രായേൽ മാധ്യമമായ ചാനൽ 14 സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ ഹൈവേയുടെ വടക്കും തെക്കും 1 കിലോമീറ്റർ ബഫർ സോൺ നിർമിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.
ഭാവിയിൽ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പത്തിലാക്കുന്നതിനും വടക്കൻ ഗസ്സയിൽ നിന്നും സിറ്റിയിൽനിന്നും പുറത്താക്കപ്പെട്ട 10 ലക്ഷത്തോളം ഫലസ്തീനികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനാകാത്ത വിധം തടയിടാനും ഇടനാഴിക്ക് കഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം ഇടനാഴികള്‍ നേരത്തെയും ഇസ്രയേല്‍ നിര്‍മിച്ചിട്ടുണ്ട്. 2005 ല്‍ പാലസ്‌തീന്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ചെക്ക്‌േപാസ്‌റ്റുകള്‍ സ്‌ഥാപിക്കുകയും ഇസ്രയേല്‍ വാസസ്‌ഥലങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിന് പ്രത്യേക ബൈപാസ് റോഡുകള്‍ നിര്‍മിക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha
























