90 ഹമാസുകളെ വധിച്ചു, അൽ ഷിഫ ആശുപത്രിവളപ്പിലെ തുരങ്കങ്ങളിൽ കടന്ന് ഇസ്രയേൽ സൈന്യം, 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ, ആശുപത്രിക്കുള്ളിലെ ആയുധശേഖരത്തിന്റെ വീഡിയോയും പുറത്തുവിട്ടു..!!!

6 മാസം പിന്നിട്ട യുദ്ധം റമസാൻ നോമ്പുകാലത്തെങ്കിലും അവസാനിക്കുമോ എന്ന് ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. താൽക്കാലികവെടി നിർത്തലിനായുള്ള മധ്യസ്ഥ ചർച്ചയിൽ ഹമാസിനോ ഇസ്രയേലിനോ ഒരു തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ സൈനിക നടപടിയിൽ 90 ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ആശുപത്രി വളപ്പിലെ തുരങ്കങ്ങളിൽ കടന്ന് സൈന്യം പരിശോധന നടത്തിയതായും ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിടുന്നത്. ഗാസയിൽ യുദ്ധം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് അൽശിഫ ആശുപത്രി ഇസ്രയേൽ ആക്രമിക്കുന്നത്.
ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ഗാസയിലെ ഏക ആശുപത്രിയാണിത്. ആശുപത്രിക്കുള്ളിലെ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുമുണ്ട്. എന്നാൽ ആശുപത്രിയിൽ കടന്ന് അതിക്രമം കാട്ടിയ ഇസ്രയേൽ സേന യുദ്ധക്കുറ്റമാണ് ചെയ്തതെന്ന് ഹമാസ് പ്രതികരിച്ചു. യുക്രെയ്നിലും ഗാസയിലും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ ശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.
എന്നാൽ സമാധാനശ്രമങ്ങൾക്ക് ഇസ്രയേലിവുമേൽ സമ്മർദ്ദം ചെലുത്തുകയാണ് യുഎസ്. ഇതിന് അവർ പറയുന്ന കാരമാകട്ടേ വിട്ടുവീഴ്ചയ്ക്ക് ഇസ്രയേലാണ് അമ്പിനും വില്ലിനും അടുക്കാത്തതെന്നാണ്. ഗാസയിലെ ജനങ്ങൾ അഭയകേന്ദ്രമാക്കിയ ഈജിപ്ത് അതിർത്തി നഗരമായ റഫ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം ഇസ്രയേൽ നിരാകരിച്ചത് ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കി.
6 മാസം പിന്നിട്ട യുദ്ധം റമസാൻ നോമ്പുകാലത്തെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമം ഇസ്രയേലിന്റെ കടുംപിടിത്തം മൂലമാണ് പരാജയപ്പെട്ടതെന്ന സൂചന യുഎസ് നൽകുന്നുണ്ട്. എന്നാൽ ഹമാസ് നിലപാടിനെ കുറിച്ച് പറയുന്നതുമില്ല.
https://www.facebook.com/Malayalivartha
























