അൽ അഖ്സ ആശുപത്രി പരിസരം ബോംബിട്ട് തകർത്തു, എത്ര പേർ മരിച്ചെന്ന് പറയാനാകാത്തവിധം ചിതറിയ നിലയിൽ മൃതദേഹങ്ങൾ, 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു, മധ്യ ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ..!!!

മധ്യ ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. അഭയാർഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽ അഖ്സ ആശുപത്രി പരിസരം ഐ.ഡി.എഫ് ബോംബിട്ട് തകർത്തു. രണ്ട് തവണ വ്യോമാക്രമണം ഉണ്ടായി. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ എത്ര പേർ മരിച്ചെന്ന് പറയാനാകാത്തവിധം ചിതറിയ നിലയിലാണ് മൃതദേഹങ്ങളെന്ന് ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറയുന്നത്.
യുദ്ധം രൂക്ഷമായ മേഖലകളിൽനിന്ന് പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലികമായി കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫീസ് പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മസ്ജിദുൽ അഖ്സയിൽ വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസും കുടിയേറ്റക്കരും
ആക്രമണം നടത്തി. രാത്രി തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത് മങ്ങിയവരെയാണ് ആക്രമിച്ചത്. ജറുസലേമിലെ ബാബ് അൽ ഖലീൽ പ്രദേശത്ത് പൊലീസും നിരവധി കുടിയേറ്റക്കാരും മുസ്‍ലിം വിശ്വാസികളെ മർദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജറുസലേമിലെ പഴയ നഗരത്തിലും അൽ അഖ്സ മസ്ജിദിലും ആറ് മാസമായി കടുത്ത ഉപരോധമാണ്.
റമദാനിലെ രണ്ടാം വെള്ളിയാഴ്ച അൽ അഖ്സ മസ്ജിദിൽ വെസ്റ്റ്ബാങ്ക് നിവാസികൾ എത്തുന്നത് തടയാൻ ഇസ്രായേൽ പൊലീസ് ജറുസലേമിലും നഗരത്തിലേക്കുള്ള ചെക്ക്പോസ്റ്റുകളിലും 3000 അംഗങ്ങളെ വിന്യസിച്ചിരുന്നു. റമദാനിൽ ഗസ്സയിൽ ഉടനടി വെടിനിർത്തലിന് യു.എൻ സുരക്ഷാ കൗൺസിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 77 പേരാണ് കൊല്ലപ്പെട്ടത്. 108 പേർക്ക് പരുക്കേറ്റു. യുദ്ധത്തിലെ ആകെ മരണം 32,782. ഇതിനിടെ, ഈ മാസങ്ങളിലെല്ലാം ഇസ്രയേലുമായി പങ്കിട്ട ഇന്റലിജൻസ് വിവരങ്ങൾ ഗാസയിലെ വ്യോമാക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും സഹായിച്ചിട്ടുണ്ടാകാമെന്ന ആശങ്ക യുഎസിനുണ്ടെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സമാധാനചർച്ചകൾ കയ്റോയിൽ പുനരാരംഭിക്കുകയാണെന്ന് ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
ഗാസയിൽ അടിയന്തരമായി വെടിനിർത്തണമെന്നും ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർദിന പ്രസംഗത്തിൽ വീണ്ടും ആവശ്യപ്പെട്ടു. ഗാസയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കരുതെന്നും മാർപാപ്പ അഭ്യർഥിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത ഈസ്റ്റർ കുർബാനയിൽ കാർമികത്വം വഹിച്ചശേഷം, സവിശേഷമായ ‘ഉർബി എത് ഓർബി’ അഭിസംബോധനയിലാണ് ഗാസയുദ്ധം ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചത്.
അതിനിടെ ഇസ്രയേലിന് ലക്ഷം കോടി ഡോളർ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ ജോ ബൈഡൻ ഭരണകൂടം
അനുമതി നൽകിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിറകേയാണ് ആയുധകൈമാറ്റത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്.
1800ലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500–പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധപാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 F-35 യുദ്ധവിമാനങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാൽ ആയുധകൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ, ഇസ്രയേൽ എംബസിയോ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയില്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























