ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തു..കണ്ടെത്തിയത് ഹമാസിന്റെ 80 ലധികം തുരങ്കങ്ങൾ

ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തിരിക്കുകയാണ് .. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ഇടനാഴിയിലൂടെയുള്ള തുരങ്കങ്ങൾ വഴിയാണ് ഹമാസ് ആയുധങ്ങൾ കള്ളക്കടത്തായി കടത്തുന്നതും ബന്ദികളെ പാർപ്പിച്ചിട്ടുള്ളതും എന്ന് idf പറഞ്ഞു . ഇത്തരം 80 ൽ അധികം തുരങ്കങ്ങളാണ് ഈ റൂട്ടിൽ ഉള്ളത് . കൂടാതെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഇവിടെ കണ്ടെത്തി . ഇസ്രായേൽ ഈജിപ്തിലേക്ക് ആക്രമണം നടത്തുമെന്ന് കരുതി, ഇസ്രായേലിനെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമാസ് ഇടനാഴിയിൽ റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നതായി ഐഡിഎഫ് പറഞ്ഞു.
തെക്കൻ നഗരമായ റഫയോട് ചേർന്നുള്ള ഇടനാഴിയിൽ, ഈജിപ്തിലേക്ക് കടക്കുന്ന 20 ഓളം തുരങ്കങ്ങൾ ഇതുവരെ കണ്ടെത്തി നശിപ്പിച്ചതായി യി ഐഡിഎഫ് പറഞ്ഞു. ചില തുരങ്കങ്ങൾ ഐഡിഎഫിന് നേരത്തെ അറിയാമായിരുന്നു, മറ്റുള്ളവ ആദ്യമായി കണ്ടെത്തിയാണ് . മിക്ക ഇടനാഴികളിലും ഐഡിഎഫ് സേനാംഗങ്ങൾ ഇപ്പോൾ നിലയുറപ്പിച്ചിട്ടുണ്ട്. തീരത്തിന് സമീപം കരസേന ഇല്ലാത്ത ഒരു ചെറിയ ഭാഗം ഉണ്ട്, എന്നാൽ അവിടെയും നിരീക്ഷണവും ഫയർ പവറും ഉപയോഗിച്ച് പ്രദേശം നിയന്ത്രിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി .
ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് 10 മുതൽ 40 മീറ്റർ വരെ അകലെയാണ് റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചിരുന്നത്, റാഫയിൽ നിന്ന് 70 ഓളം റോക്കറ്റുകളും മോർട്ടാറുകളും ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതായി ഹഗാരി പറഞ്ഞു.
റഫ ബോർഡർ ക്രോസിംഗിന് സമീപമുള്ള ഹമാസ് തുരങ്കം അടുത്തിടെ തകർത്തതായി ഐഡിഎഫ് ബുധനാഴ്ച അറിയിച്ചു. സൈന്യം പറയുന്നതനുസരിച്ച്, ഈജിപ്തുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള ഒരു ടണൽ ഷാഫ്റ്റ് സൈന്യം കണ്ടെത്തുകയായിരുന്നു
ഏകദേശം ഒന്നര കിലോമീറ്റർ നീളമുള്ള ഈ ഷാഫ്റ്റ് , സൈനികരെ ആക്രമിക്കാൻ ഹമാസ് പ്രവർത്തകർ ഉപയോഗിച്ചതായും ഐഡിഎഫ് പറഞ്ഞു. സൈന്യം തുരങ്കത്തിൽ റെയ്ഡ് നടത്തി, ടാങ്ക് വേധ മിസൈലുകൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.
ശൃംഖലയ്ക്ക് വ്യത്യസ്ത ആഴങ്ങളിൽ നിരവധി ശാഖകളുള്ള പാതകളുണ്ടെന്നും ചില ഭാഗങ്ങൾ സ്ഫോടനമേൽക്കാത്തവിധം ഉണ്ടാക്കിയതാണെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് പ്രവർത്തകർ താമസിക്കുന്ന മുറികളും കുളിമുറികളും ഉൾപ്പെട്ട തുരങ്ക ശൃംഖല തകർത്തു എന്നും ഐഡിഎഫ് വ്യക്തമാക്കി
ഈജിപ്തിനും ഗാസ സ്ട്രിപ്പിനുമിടയിൽ ഉള്ള തുരങ്കങ്ങളെക്കുറിച്ച് വളരെ മുൻപ് മുതൽ തന്നെ വാർത്തകൾ ഉണ്ടായിരുന്നു . ഇത്തരം തുരങ്കങ്ങൾ തകർക്കാനായി വെള്ളവും വിഷവാതകാവും തുരങ്കങ്ങളിലേയ്ക്ക് പമ്പ് ചെയ്തതായും റിപ്പോർട്ടുകളുണ്ട് . പക്ഷെ അവയെ എല്ലാം മറികടന്നു ഇപ്പോഴും 80 ൽ അധികം തുരങ്കങ്ങൾ ഹമാസ് നിർമിച്ചു എന്നതാണ് ഈജിപ്ത്തിനെ ആശ്ചര്യപ്പെടുത്തുന്നത്
ഫിലാഡൽഫി കോറിഡോർ മുഴുവനും ഇസ്രായേൽ പിടിച്ചെടുത്തുവെന്ന് സ്ഥിരീകരിക്കാൻ യു എസ തയ്യാറായില്ലെങ്കിലും ഇത്തരമൊരു നീക്കം ഇസ്രായേലി ഉദ്യോഗസ്ഥർ യുഎസിനെ മുൻകൂട്ടി അറിയിസിച്ചിരുന്നു എന്ന് ജോൺ കിർബി പറഞ്ഞു . ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തിൻ്റെ ജനവാസമുള്ള ഭാഗങ്ങളിൽ IDF സൈനിക ആക്രമണം നടത്തിയാൽ ഇസ്രായേലിലേക്കുള്ള ചില ആക്രമണാത്മക ആയുധ കയറ്റുമതി തടയാനാകുമെന്നു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഈ മാസം ആദ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്
ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു.
കിഴക്കൻ റാഫ, നഗരത്തിന്റെ മധ്യഭാഗങ്ങൾ, ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിടങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസുകാരും ഇസ്രയേൽസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയും അഭയം പ്രാപിച്ചത് തെക്കന്‍ ഗാസ നഗരത്തിലാണ്. ഇസ്രായേല്‍ സൈന്യം റാഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























