Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു...

16 OCTOBER 2024 05:04 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുള്ള ആക്രമിക്കുമെന്ന ഭീഷണികൾക്കിടയിലും ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു. ലെബനനിൽ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു, അതിൻ്റെ ഫലമായി രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് വ്യോമാക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ്, കിഴക്കൻ ബെക്കാ താഴ്‌വരയിലും ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലും തെക്കൻ മേഖലയിലുമായിരുന്നുആക്രമണങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ അതിർത്തിയിലും പ്രൊജക്‌ടൈലുകൾ വിക്ഷേപിക്കുന്ന കാഴ്ചയായിരുന്നു. ഇതിനിടെയാണ് ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.

തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ച ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. സുരക്ഷയെക്കരുതി അവാലിനദിക്ക് വടക്കുഭാഗത്തേക്ക് മാറാനാണ് പറഞ്ഞത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തങ്ങളുടെ 36-ാം ബറ്റാലിയൻ കരയാക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈനികവക്താവ് അവിചായ് അഡ്രേ പറഞ്ഞു. തെക്കൻ ലെബനനിലുള്ളവരോട് വീടുകളിലേക്ക് തിരികെമടങ്ങരുതെന്നും നിർദേശം നൽകി. ഞായറാഴ്ച പുലർച്ചെ തെക്കൻ ലെബനനിലുണ്ടായ ആക്രമണത്തിൽ കഫർ തിബ്‌നിറ്റ് ഗ്രാമത്തിലെ നൂറുവർഷം പഴക്കമുള്ള പള്ളി പൂർണമായും തകർന്നു. ഇവിടെയുള്ള ചരിത്രപ്രസിദ്ധമായ നബാതിയെ മാർക്കറ്റും തരിപ്പണമായി.

ബയ്‌റുത്തിന് വടക്കുള്ള മായ്സ്രയുൾപ്പെടെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളല്ലാത്ത മറ്റ് മൂന്നിടത്തുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഒരു റെഡ്ക്രോസ് വൊളന്റിയർക്കും പരിക്കുണ്ട്. രണ്ട് ആംബുലൻസുകൾക്കുനേരേയും ആക്രമണമുണ്ടായി. വടക്കൻ ഇസ്രയേലിലെ അഞ്ചുമേഖലകൾകൂടി അടച്ച സൈനികമേഖലകളായി സൈന്യം പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ വ്യോമതാവളം ലക്ഷ്യമിട്ട് ഹൈഫ പട്ടണത്തിലേക്ക് ഞായറാഴ്ച ഹിസ്ബുള്ള റോക്കറ്റയക്കുകയായിരുന്നു.

 

 

കരയുദ്ധം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ വിന്യസിച്ചു.എന്നാൽ ശക്തമായ ചെറുത്തുനിൽപിലൂടെ നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹിസ്ബുല്ല വ്യക്തമാക്കി. പുതുതായി 20ഓളം മേഖലകളിൽനിന്ന് ഒഴിഞ്ഞു പോകണം എന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. അമേരിക്കയുടെ നവീന മിസൈൽ പ്രതിരോധ സംവിധാനവും സൈനികരും എത്താനിരിക്കെ, ഇറാനെതിരായ ആക്രമണം ആസന്നമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക സൈന്യം നെതന്യാഹുവിന് കൈമാറിയെന്നും ഇസ്രായേൽ ചാനൽ റിപ്പോർട്ട് ചെയ്തു.

 

 

രാജ്യത്തിന്റെ നാലിലൊന്നിലധികം ജനങ്ങളെയും ബാധിക്കുന്നതാണ് ഒഴിപ്പിക്കല്‍ ഉത്തരവെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയാല്‍ ലെബനൻ ജനതയ്ക്കു വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍., തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാൻ ഇസ്രേയല്‍ സൈന്യം നിർദേശം നല്‍കിയിരിക്കുന്നതെന്നു യുഎൻ അഭയാർഥി ഏജൻസിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടർ രമ ജാമൂസ് ഇംസെസ് ജനീവയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ ജനങ്ങള്‍ നിർബന്ധിതരാകുകയാണെന്നും രമ ജാമൂസ് കൂട്ടിച്ചേർത്തു.

 

 

ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണത്തില്‍ കുറഞ്ഞത് 2,309 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലെബനീസ് സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരായി. കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത് സെപ്റ്റംബർ അവസാനത്തോടെ ഇസ്രയേല്‍ ആരംഭിച്ച വ്യാപക ആക്രമണത്തിലാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ എത്ര സാധാരണക്കാരും സൈനികരുമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

 

ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമായി അൻപതോളം പേർ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലില്‍നിന്ന് പലായനം ചെയ്ത തങ്ങളുടെ പതിനായിരക്കണക്കിന് പൗരന്മാരെ തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.

 

 

 

അതിനിടെ വടക്കൻ ഗാസയെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇസ്രായേൽ വിച്ഛേദിച്ചു. ഫലസ്തീനികളെ അക്ഷരാർഥത്തിൽ കൊന്നുതള്ളുകയാണന്ന് റെഡ് ക്രോസ് ഗസ്സ മേധാവി അഡ്രിയൻ സിമ്മർമാൻ പറഞ്ഞു. പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞതും ദുരന്തത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends