Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു...

16 OCTOBER 2024 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഹിസ്ബുള്ള ആക്രമിക്കുമെന്ന ഭീഷണികൾക്കിടയിലും ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു. ലെബനനിൽ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിച്ചു, അതിൻ്റെ ഫലമായി രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് വ്യോമാക്രമണത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ്, കിഴക്കൻ ബെക്കാ താഴ്‌വരയിലും ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലും തെക്കൻ മേഖലയിലുമായിരുന്നുആക്രമണങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ അതിർത്തിയിലും പ്രൊജക്‌ടൈലുകൾ വിക്ഷേപിക്കുന്ന കാഴ്ചയായിരുന്നു. ഇതിനിടെയാണ് ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.

തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ച ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. സുരക്ഷയെക്കരുതി അവാലിനദിക്ക് വടക്കുഭാഗത്തേക്ക് മാറാനാണ് പറഞ്ഞത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തങ്ങളുടെ 36-ാം ബറ്റാലിയൻ കരയാക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈനികവക്താവ് അവിചായ് അഡ്രേ പറഞ്ഞു. തെക്കൻ ലെബനനിലുള്ളവരോട് വീടുകളിലേക്ക് തിരികെമടങ്ങരുതെന്നും നിർദേശം നൽകി. ഞായറാഴ്ച പുലർച്ചെ തെക്കൻ ലെബനനിലുണ്ടായ ആക്രമണത്തിൽ കഫർ തിബ്‌നിറ്റ് ഗ്രാമത്തിലെ നൂറുവർഷം പഴക്കമുള്ള പള്ളി പൂർണമായും തകർന്നു. ഇവിടെയുള്ള ചരിത്രപ്രസിദ്ധമായ നബാതിയെ മാർക്കറ്റും തരിപ്പണമായി.

ബയ്‌റുത്തിന് വടക്കുള്ള മായ്സ്രയുൾപ്പെടെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളല്ലാത്ത മറ്റ് മൂന്നിടത്തുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഒരു റെഡ്ക്രോസ് വൊളന്റിയർക്കും പരിക്കുണ്ട്. രണ്ട് ആംബുലൻസുകൾക്കുനേരേയും ആക്രമണമുണ്ടായി. വടക്കൻ ഇസ്രയേലിലെ അഞ്ചുമേഖലകൾകൂടി അടച്ച സൈനികമേഖലകളായി സൈന്യം പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ വ്യോമതാവളം ലക്ഷ്യമിട്ട് ഹൈഫ പട്ടണത്തിലേക്ക് ഞായറാഴ്ച ഹിസ്ബുള്ള റോക്കറ്റയക്കുകയായിരുന്നു.

 

 

കരയുദ്ധം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ വിന്യസിച്ചു.എന്നാൽ ശക്തമായ ചെറുത്തുനിൽപിലൂടെ നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹിസ്ബുല്ല വ്യക്തമാക്കി. പുതുതായി 20ഓളം മേഖലകളിൽനിന്ന് ഒഴിഞ്ഞു പോകണം എന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. അമേരിക്കയുടെ നവീന മിസൈൽ പ്രതിരോധ സംവിധാനവും സൈനികരും എത്താനിരിക്കെ, ഇറാനെതിരായ ആക്രമണം ആസന്നമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക സൈന്യം നെതന്യാഹുവിന് കൈമാറിയെന്നും ഇസ്രായേൽ ചാനൽ റിപ്പോർട്ട് ചെയ്തു.

 

 

രാജ്യത്തിന്റെ നാലിലൊന്നിലധികം ജനങ്ങളെയും ബാധിക്കുന്നതാണ് ഒഴിപ്പിക്കല്‍ ഉത്തരവെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയാല്‍ ലെബനൻ ജനതയ്ക്കു വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍., തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാൻ ഇസ്രേയല്‍ സൈന്യം നിർദേശം നല്‍കിയിരിക്കുന്നതെന്നു യുഎൻ അഭയാർഥി ഏജൻസിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടർ രമ ജാമൂസ് ഇംസെസ് ജനീവയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ ജനങ്ങള്‍ നിർബന്ധിതരാകുകയാണെന്നും രമ ജാമൂസ് കൂട്ടിച്ചേർത്തു.

 

 

ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണത്തില്‍ കുറഞ്ഞത് 2,309 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലെബനീസ് സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരായി. കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത് സെപ്റ്റംബർ അവസാനത്തോടെ ഇസ്രയേല്‍ ആരംഭിച്ച വ്യാപക ആക്രമണത്തിലാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ എത്ര സാധാരണക്കാരും സൈനികരുമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

 

ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമായി അൻപതോളം പേർ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലില്‍നിന്ന് പലായനം ചെയ്ത തങ്ങളുടെ പതിനായിരക്കണക്കിന് പൗരന്മാരെ തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.

 

 

 

അതിനിടെ വടക്കൻ ഗാസയെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇസ്രായേൽ വിച്ഛേദിച്ചു. ഫലസ്തീനികളെ അക്ഷരാർഥത്തിൽ കൊന്നുതള്ളുകയാണന്ന് റെഡ് ക്രോസ് ഗസ്സ മേധാവി അഡ്രിയൻ സിമ്മർമാൻ പറഞ്ഞു. പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞതും ദുരന്തത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (14 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (15 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (33 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends