Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...

പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..

15 OCTOBER 2025 04:21 PM IST
മലയാളി വാര്‍ത്ത

പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. ഖൈബർ പഖ്‌തൂൺഖ്വയിലെ കുർറാം ജില്ലയിലെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ചൊവ്വാഴ്‌ച രാത്രിയിലാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്.പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിൽ ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. കുറാമിൽ അഫ്‌ഗാൻ താലിബാനും ഫിറ്റ്‌ന അൽ-ഖവാരിജും ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയും പാകിസ്ഥാൻ സൈന്യം പൂർണ ശക്തിയോടെയും തീവ്രതയോടെയും തിരിച്ചടിക്കുകയും ചെയ്‌തെന്ന് അഫ്‌ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള സ്റ്റേറ്റ് ബ്രോഡ്‌ക്രാസ്റ്റർ പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

ഈ ആഴ്‌ചയിൽ ഇത് രണ്ടാം തവണയാണ് ഇരുവിഭാഗവും അതിർത്തിയിൽ വെടിവയ്പ്പ് നടത്തുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് താഹിർ അഹ്‌റാർ ഏറ്റുമുട്ടലുകൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അഫ്‌ഗാൻ താലിബാൻ സൈനിക പോസ്റ്റുകൾക്ക് കനത്ത നാശനഷ്‌ടമുണ്ടായതായും ടാങ്കുകൾ തകർന്നതായും അഫ്‌ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കുറം സെക്‌ടറിൽ അഫ്‌ഗാൻ താലിബാൻ്റെ മറ്റൊരു പോസ്റ്റും ടാങ്കറും നശിപ്പിക്കപ്പെട്ടതായും തുടർന്ന് ഷംസാദർ പോസ്റ്റിലെ നാലാമത്തെ ടാങ്ക് പൊസിഷനും ആക്രമിക്കപ്പെട്ടതായുമാണ് ഇവർ വ്യക്തമാക്കുന്നത്.പാക് സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഷെല്ലാക്രമണം നടത്തിയെന്നും ആളുകള്‍ വീടുവിട്ട് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഫിറ്റ്‌ന അൽ-ഖവാരിജിൻ്റെ ഒരു പ്രധാന കമാൻഡർ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇവർ പറയുന്നു.പാക്ക് സൈന്യത്തിന്റെ തിരിച്ചടിയിൽ അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് വക്താവ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.അഫ്ഗാൻ സൈന്യവും പാക്കിസ്ഥാൻ താലിബാനും ചേർന്ന് പ്രകോപനമില്ലാതെ ഒരു പാക്കിസ്ഥാൻ പോസ്റ്റിനു നേരെ വെടിയുതിർത്തെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്.

 

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം ജില്ലയിൽ പാക്ക് സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ താലിബാന്റെ പരിശീലന കേന്ദ്രം പാക്ക് സൈന്യം നശിപ്പിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.ശനിയാഴ്ച പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ അതിർത്തിയിൽ ഏറ്റുമുട്ടിയിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. നിരവധി സൈനികർ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർഥനയെ തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടൽ അവസാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള വഴികൾ അടഞ്ഞു കിടക്കുകയാണ്.

58 പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് അഫ്ഗാൻ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങളുടെ 23 സൈനികരെ നഷ്ടമായെന്നും 200ൽ അധികം താലിബാൻകാരെ കൊലപ്പെടുത്തിയെന്നും പാക്കിസ്ഥാൻ പറയുന്നു. തെഹ്‍രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയതോടെയാണ് സംഘർഷമുണ്ടായത്.പാകിസ്ഥാൻ താലിബാനുമായി ഒരു "പുതിയ സാധാരണ നില" സ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നാണ്. ഭാവിയിൽ സ്വന്തം മണ്ണിൽ നടക്കുന്ന ആക്രമണങ്ങൾ അഫ്ഗാനിസ്ഥാനുള്ളിൽ പ്രതികാരം ക്ഷണിച്ചുവരുത്തുമെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയുടെ നരേന്ദ്ര മോദി സർക്കാർ ഏപ്രിലിൽ പാകിസ്ഥാനെതിരെ സ്വീകരിച്ച നിലപാടിനെയാണ് ഈ നിലപാട് പ്രതിഫലിപ്പിക്കുന്നത്,

അന്ന് ഇസ്ലാമാബാദ് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.മെയ് മാസത്തിൽ പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ ഇന്ത്യ ആക്രമണം നടത്തി , അതിന്റെ ഫലമായി നാല് ദിവസം നീണ്ടുനിന്ന സംഘർഷം പൊട്ടിപ്പുറപ്പെട്ടു, ഇരുപക്ഷവും മിസൈലുകൾ, ഡ്രോണുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഈ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതി സൂചിപ്പിക്കുന്നത്, വാരാന്ത്യത്തിലെ പോരാട്ടത്തിന് അയവ് വന്നിട്ടുണ്ടാകാമെങ്കിലും, വരും ആഴ്ചകളിൽ പിരിമുറുക്കങ്ങൾകുറയാൻ സാധ്യതയുണ്ടെന്നും, ഒരു ശാശ്വത വഴിത്തിരിവ് ഇപ്പോഴും അവ്യക്തമാണെന്നും വിശകലന വിദഗ്ധർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (21 minutes ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (45 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകര  (48 minutes ago)

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം.... പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...  (1 hour ago)

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (8 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (8 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (8 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (9 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (9 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (9 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (10 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (10 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (10 hours ago)

Malayali Vartha Recommends