പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കിയ ഈ കൂടിക്കാഴ്ച നടന്നത്.
ഏകദേശം 16 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. ഉച്ചകോടിയിൽ അടുത്തടുത്ത സീറ്റുകളിലാണ് മോദിയും ട്രംപും ഇരുന്നിരുന്നത്.
. വിവാദമായ ഓപ്പറേഷൻ സിന്ദൂറും, ഒപ്പം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത തീരുമാനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ നടക്കുന്ന കൂടിക്കാഴ്ചയായതിനാൽ, മോദി-ട്രംപ് ചർച്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha

























