ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..

കഴിഞ്ഞ ദിവസം ഖത്തറിൽ വൻ സ്ഫോടനം റിപ്പോർട് ചെയ്യപ്പെട്ടിരുന്നു . ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ പൊട്ടിത്തെറിയിൽ പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് റാസ് ലഫാന്റെയുള്ളിലെ ബർസാൻ ഗ്യാസ് കേന്ദ്രത്തിലായിരുന്നു സംഭവം. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.
സാങ്കേതിക തകരാറാണ് കാരണമെന്ന് ദേശീയ പെട്രോളിയം, പ്രകൃതി വാതക കോർപ്പറേഷനായ ഖത്തർ എനർജിയും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കി. വാതക ചോർച്ചയോ പൊതുജനങ്ങൾക്ക് ഭീഷണിയോ ഇല്ല.എൽ.എൻ.ജി കയറ്റുമതിയെ ബാധിച്ചിട്ടില്ല. തദ്ദേശീയ ആവശ്യങ്ങൾക്കുള്ള പ്ളാന്റാണ്. മാർച്ചിൽ ഇറാന്റെ ആക്രമണത്തിൽ എൽ.എൻ.ജി കേന്ദ്രങ്ങൾക്കും ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റിനും നാശനഷ്ടം സംഭവിച്ചിരുന്നു.മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെങ്കിലും ഇവരുടെ ആരോഗ്യനില നിലവിൽ ഭദ്രമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരേതരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും എംബസി എക്സിൽ കുറിച്ചു.പ്രവർത്തനങ്ങൾക്കിടയിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 66 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ ചികിത്സയിലാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഖത്തർ ഊർജ മന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതൊരു അപകടം മാത്രമാണെന്നും അട്ടിമറിയോ ശത്രുതാപരമായ ആക്രമണമോ അല്ലെന്നും ഖത്തർ ഊർജ മന്ത്രി സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വിവിധ മേഖലകളിലായി 8,30,000-ത്തിലധികം പൗരന്മാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരുടേതാണ്. ഖത്തറിന്റെ പ്രധാന പ്രകൃതി വാതക കേന്ദ്രമായ റാസ് ലഫാനിൽ ആയിരക്കണക്കിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ദോഹയ്ക്ക് വടക്ക് 80 കിലോമീറ്റർ അകലെ വിസ്തീർണ്ണം - 295 ചതുരശ്ര കിലോമീറ്റർ.
ശുദ്ധീകരണ ശാലയും തുറമുഖവും ഉൾപ്പെടുന്നുതൊഴിലാളികൾ - 30,000 ത്തിലേറെ ഷെൽ അടക്കം അന്താരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്നു. മൊത്ത എൽ.എൻ.ജി ഉത്പാദന ശേഷി പ്രതിവർഷം 7.7 കോടി ടൺ. ആഗോള എൽ.എൻ.ജി വിതരണത്തിന്റെ 20 ശതമാനം ഇവിടെഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
https://www.facebook.com/Malayalivartha
























