കാൽപന്തിന്റെ രാജാവേ... പിറന്നാൾ ആശംസകൾ

ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച മാന്ത്രികത, കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ആവേശകരമായ 'റൊണാള്‍ഡോ - മെസ്സി', ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ, ഒരു ലോകകപ്പ്, എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, രണ്ട് കോപ്പ അമേരിക്ക ട്രോഫികൾ, ആറ് ഗോൾഡൻ ബൂട്ടുകൾ, 46 ടീം ട്രോഫികൾ. 11 ലീഗ് എംവിപികൾ, ഏറ്റവും കൂടുതൽ ലാ ലിഗ ഗോളുകൾ, 900ലേറെ വ്യക്തിഗത ഗോളുകൾ, 410 അസിസ്റ്റുകൾ, അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ഈ 39 കൊല്ലത്തിനെ നേടിയെടുത്തത് നിസാര നേട്ടമല്ല. ഫുട്ബോൾ ആരാധകരുടെ പ്രിയ താരമാണ് മെസ്സി. പ്രിയ താരത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.
പ്രത്യേകിച്ച് കഴിഞ്ഞ ദിവസത്തെ ലോക കപ്പ് പ്രകടനം കൂടെ വിലയിരുത്തികൊണ്ടാണ് ആ ആഘോഷം. ഫുട്‌ബോള്‍ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നാതായിരുന്നു ഇന്നലെ ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ട് ഗോളടിച്ച ക്രിസ്റ്റിയാനോയുടെ ഉഗ്രന്‍ മടങ്ങിവരവ്. ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് പിന്നാലെ, ലോകകപ്പില്‍ പോര്‍ച്ചുഗലിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് റൊണാള്‍ഡോ ആരാധകരെ വീണ്ടും ആവേശത്തിലാക്കിയത്. ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസ വൈരത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്.
ഫുട്ബോൾ മത്സരം മാത്രമല്ല.. മെസി പൊരുതിയിരുന്നത്. കുട്ടിക്കാലത്ത് തന്നെ പിടിപെട്ട ആരോഗ്യ പ്രശ്നങ്ങളോടുമുള്ള പോരാട്ടമായിരുന്നു മെസ്സിയുടെ ജീവിതം. 1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിൽ ജനനം കൊണ്ട താരത്തിന് ചെറുപ്രായത്തിൽ തന്നെ കൃത്യമായി പറഞ്ഞാൽ പത്താം വയസ്സിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ, ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം താരത്തെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന അവന്റെ ഫുട്ബോൾ ജീവിതം കൗമാര പ്രായത്തിനു മുന്നേ അവസാനിച്ചേക്കുമെന്ന ആശങ്കയിലെത്തി. എന്നാൽ ഹോർമോൺ കുറവിൽ ഇനിയും ഉയരം വയ്ക്കില്ലെന്ന് വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക് ഇന്നും സമാനതകളില്ല.
സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലൂടെയാണ് മെസ്സി തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്തത്. ബാഴ്സയുടെ കരാർ ലഭിച്ച മെസ്സി പത്രണ്ടാം വയസിലാണ് സ്പെയിനിലേക്ക് പറന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു. 17ാം വയസിൽ ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് മെസിയെ തെരഞ്ഞെടുത്തു. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ട് അർജന്റീനയുടെ സീനിയർ ടീമിലും മെസ്സി അരങ്ങേറ്റം കുറിച്ചു.
2008ലെ ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം സ്വർണം നേടി. 2014ലെ ഫിഫ ലോകകപ്പിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീനയെ ഫൈനലിൽ എത്തിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും അയാൾ നേടി. 2015-16 വർഷങ്ങളിൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ എത്തിയപ്പോഴും പിന്നിൽ മെസ്സി ഉണ്ടായിരുന്നു. ദേശീയ ടീമിനു വേണ്ടി പ്രധാന കിരീടം നേടിയിട്ടില്ല എന്ന വിമർശനങ്ങൾക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും പിന്നാലെയുള്ള ലോകകപ്പും നേടിയാണ് മെസ്സി മറുപടി നൽകിയത്.
https://www.facebook.com/Malayalivartha
























