അമേരിക്കയില്‍ കാണാതായ മലയാളി ബാലികയുടെ തിരോധാനം; വളർത്തച്ഛന്റെ ക്രൂരതയോ?

അമേരിക്കയില്‍ കാണാതായ മലയാളി ബാലികയെ കൊലപ്പെടുത്തിയെന്ന് സൂചന. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു പ്രതിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ കാണാതായി എന്ന് പറയുന്ന സമയത്ത് ഒരു കാര്‍ പുറത്ത് പോയി മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത് നിര്‍ണായകമായേക്കും.
പാല്‍ കുടിക്കാത്തതിന് ശിക്ഷയായി വീടിന് പിന്നില്‍ 100 മീറ്റര്‍ അകലെയുള്ള മരത്തിന് താഴെ നിര്‍ത്തി 15 മിനിട്ടിന് ശേഷം നോക്കിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. എന്നാല്‍ ഇത് കെട്ടിചമച്ച കഥയാണെന്നാണ് കരുതുന്നത്. കാണാതായ ശേഷം അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസില്‍ പരാതിപെട്ടത്ത് ഇതും സംശയത്തിന് ഇടനല്‍കുന്നതാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വെസ്ളി മാത്യുവിനെയും ഭാര്യയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്നുമാണ് കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത്. പോഷകാഹാരകുറവുള്ള കുഞ്ഞിന് പാല്‍ നല്‍കണമെന്നു ഡേക്ടര്‍ നിര്‍ദേശിച്ചിരുന്നു. രാത്രി കുട്ടിയെ കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെ മാതാവ് സിനി ഉണര്‍ന്ന് കുട്ടിയെ ചോദിച്ചപ്പോള്‍ വെസ്ളി വിവരം പറയുകയും പിന്നീട് ഇരുവരും പോലീസില്‍ അറിയിക്കുകയും ചെയ്തത്.

പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഒടുവില്‍ 1.6 കോടി ബോണ്ട് കെട്ടിവെച്ചതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്തു.

https://www.facebook.com/Malayalivartha
























