Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

മാതാഹരിയെ കുറിച്ച്.... ലോകത്തെ ഞെട്ടിച്ച നഗ്‌നനര്‍ത്തകി

15 OCTOBER 2017 10:39 PM IST
മലയാളി വാര്‍ത്ത

നൃത്തകാരിയായ മാതാഹരി ഒരു നൂറ്റാണ്ടിന്റെ ഹരമായിമായിരുന്നു. മാര്‍ഗീതാ ഗീര്‍ട്രൂഡീന സെല്ലെ എന്നാണ് അവരുടെ യഥാര്‍ഥപേര്. ലോകം ഇളക്കിമറിച്ച് ആ മാദകനര്‍ത്തകിയെ തൂക്കി കൊലപ്പെടുത്തിട്ട് ഇന്ന് 100 വര്‍ഷം. അവരുടെ നൃത്തം വ്യത്യസ്ഥമായിരുന്നു. അലങ്കരപ്പണികളുള്ള മാര്‍വസ്ത്രവും കൈകളിലേയും മുടിയിലേയും ആഭരണങ്ങളും മാത്രമായിരുന്നു വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ മാതാഹരി ഉപയോഗിച്ചിരുന്നത്. പൂര്‍ണ്ണമായി വസ്ത്രം ധരിച്ച് എത്തിയ ശേഷം നൃത്തം മുറുകുമ്പോള്‍ ഘട്ടം ഘട്ടമായി വേദിയില്‍ വച്ചു വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു മാതാഹരി ചെയ്തിരുന്നത്. അതികം കഴിയുന്നതിനു മുമ്പു തന്നെ മാതാഹരിയുടെ പ്രശസ്തി പാരിസും കടന്നു ലോകം മുഴുവന്‍ വ്യാപിച്ചു.

പരിസിലെ സമ്പന്നരും പ്രമാണിമാരും മാതഹരിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ തുടങ്ങി. അവരുടെ സൗന്ദര്യത്തിലും വശീകരണ ശക്തിയിലും മയങ്ങി നിരവധി പ്രമാണിമാര്‍ മാതഹരിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു. 1910 ഇവരെ അനുകരിച്ചു കൊണ്ടു പലരും അരങ്ങിലെത്തി. എന്നാല്‍ മാതാഹരി അരങ്ങിലെത്തി വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുമ്പോള്‍ അത് ദിവ്യമായി അനുഭവമായിരുന്നു കാഴ്ചക്കാര്‍ക്ക് നല്‍കിയിരുന്നത്. പക്ഷേ അവര്‍ക്കുണ്ടായ അനുകരണങ്ങള്‍ എല്ലാം അശ്ലീലങ്ങളായി മാറുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ലോകം മുഴുവന്‍ വാഴ്ത്തിയ മാദകനര്‍ത്തകിയുടെ നൃത്തത്തെ അനുകരണങ്ങള്‍ കൂടി വന്നതിനെ തുടര്‍ന്ന് ആളുകള്‍ വിമര്‍ശിച്ചു തുടങ്ങി. അവര്‍ക്കു നൃത്തം അറിയില്ല എന്നും പ്രതിഭയുടെ അഭാവം മൂലമാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമുള്ള വിമര്‍ശനവുമായി പലരും രംഗത്ത് എത്തി.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇരട്ട ചാരവൃത്തി ആരോപിച്ചു ഫ്രഞ്ച് അധികാരികള്‍ കൊലപ്പെടുത്തിയ നെഥര്‍ലാന്‍സുകാരിയായ ഈ മാദക നര്‍ത്തകി മാതാഹരിയുടെ ജീവിതം സംഭവബഹുലമായിരുന്നു.

ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ ആ സ്ത്രീയെ ചരിത്രം ഇന്നും ഓര്‍ക്കുന്നു. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച മര്‍ഗരീതായുടെ കൗമാരം പിതാവിന്റെ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നു കഷ്ടത്തിലാകുകയായിരുന്നു. 16 വയസില്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളില്‍ നിന്നു ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി. പതിനെട്ടാം വയസില്‍ ഡച്ച് കോളനി സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ റുഡോള്‍ഫ് ജോണ്‍ മിയോഡിനെ വിവാഹം കഴിച്ച് ഇന്തോനേഷ്യയില്‍ എത്തി. തന്നെക്കാള്‍ വളരെ പ്രയം കൂടിയ റുഡോള്‍ഫുമൊത്തുള്ള ജീവിതം മാര്‍ഗരീത്തയ്ക്ക് നരകം തന്നെയായിരുന്നു.
കടുത്ത മദ്യപാനിയായിരുന്ന ഭര്‍ത്താവ് ശരീരകവും മാനസികവുമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി പരസ്യമായി തന്നെ ബന്ധമുണ്ടായിരുന്നു. ഇതില്‍ മനം മടുത്ത് ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഡച്ച് സൈനിക ഉദ്യോഗസ്ഥനൊപ്പം പോകുകയായിരുന്നു. അവിടെ നിന്നാണ് അവര്‍ നൃത്തം പഠിക്കുന്നതും പകലിന്റെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന മാതാഹരി എന്ന പേരു സ്വീകരിച്ചതും. പിന്നീട് ആദ്യ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അയാളുടെ അടുത്ത് തിരികെ ചെന്നെങ്കിലും പഴയ ജീവിതത്തിനു കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. 1902 ല്‍ ഇവര്‍ ഈ ബന്ധം പിരിയുകയും പാരീസിലേയ്ക്കു പോകുകയും ചെയ്തു. ഇവിടെ നിന്നാണ് മാദക നര്‍ത്തകി എന്ന നിലയില്‍ മാതാഹരി പേരെടുത്തത്. ഏറെക്കുറെ അല്ലങ്കില്‍ പൂര്‍ണ്ണമായും നഗ്‌നമായി വേദിയില്‍ നൃത്തം ചെയ്ത മാതാഹരി ഒരു നൂറ്റാണ്ടിന്റെ ഹരമായി മാറുകയായിരുന്നു. ഇത് ഇവരുടെ പ്രശ്‌സതി വര്‍ധിപ്പിച്ചു.

ഒന്നാം ലോക മഹയുദ്ധത്തിനു മുമ്പ് അവര്‍ വിലയിരുത്തപ്പെട്ടിരുന്നതു കലാകാരി, സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീ എന്നി നിലകളിലായിരുന്നു. എന്നാല്‍ ഒന്നാം ലോക മഹയുദ്ധത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മറ്റുള്ളവരെ വശീകരിക്കുന്ന അപകടകാരിയായ സ്ത്രീയായി പലരും മാതാഹരിയെ കാണാന്‍ തുടങ്ങി. യുദ്ധകലയളവില്‍ പോലും സൗന്ദര്യവും വശീകരണശക്തിയും ഉപയോഗിച്ച് രാജ്യ അതിര്‍ത്തികള്‍ കടന്ന് അവര്‍ സഞ്ചരിച്ചു. ഈ യാത്രകള്‍ അവര്‍ക്ക് അപകടം ചെയ്യ്തു. യുദ്ധകാലയളവില്‍ അവര്‍ ഫ്രാന്‍സിനും നെഥര്‍ലാന്റിനുമിടയില്‍ സഞ്ചരിച്ചു, ബ്രിട്ടനും സ്‌പെയിനും വഴിയും സഞ്ചരിച്ചു. ഇതോടെ അവരുടെ യാത്രകള്‍ നീരീക്ഷണത്തിലാകുകയായിരുന്നു. ബ്രീട്ടിഷ് രഹസ്യന്വേഷകരുടെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഫ്രഞ്ച് രഹസ്യന്വേഷണ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി സമ്മതിച്ചു. എന്നാല്‍ ഫ്രഞ്ച് അധികാരികള്‍ ഇതു നിഷേധിച്ചു. 1917 ല്‍ പാരീസിലെ ഒരു ഹോട്ടലില്‍ നിന്ന് മാതഹരിയേ അറസ്റ്റ് ചെയ്തു. 50,000 ഫ്രഞ്ച് സൈനീകരുടെ മരണത്തിനു കാരണക്കാരിയാണ് എന്നു ആരോപിച്ചായിരുന്നു ഈ അറസ്റ്റ്.

തുടര്‍ന്നു കുറ്റക്കാരിയെന്നു കണ്ടെത്തി 1917 ഒക്‌ടോബര്‍ 15 ന് 41 വയസില്‍ ചാരപ്രവര്‍ത്തി ആരോപിച്ച് അവരെ വെടിവച്ചു കൊന്നു. എന്നാല്‍ മരണശേഷം അവരുടെ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയില്ല. ഇതിനെ തുടര്‍ന്നു ശരീരം വൈദ്യഗവേഷണത്തിനായി നല്‍കി. ശിരസ് പാരിസിലെ ശരീര ഘടന മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നു എങ്കിലും പിന്നിട് അതു നഷ്ടപ്പെട്ടതായി പറയുന്നു. 1918 ലേ രേഖകളില്‍ മറ്റു ശരീര ഭാഗങ്ങളും കൈമാറ്റം ചെയ്യപെട്ടതായി സൂചന ഉണ്ട് എങ്കിലും അവയൊന്നും കണ്ടെത്താനായിട്ടില്ല. മരണശേഷവും മാതാഹരിയെക്കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അവസാനമുണ്ടായിരുന്നില്ല. മരിക്കുമ്പോള്‍ ആരാച്ചാര്‍ക്ക് അവര്‍ ഒരു ഫൈ്‌ലയിങ് കിസ് സമ്മാനിച്ചു എന്നു വരെ ആളുകള്‍ പറഞ്ഞു പരത്തി. എന്നാല്‍ ഇത് അവരുടെ വക്കീലിന് കൊടുത്തായിരുന്നു എന്നും ചിലര്‍ ആരോപിച്ചു. നന്ദി മോണ്‍സിയോര്‍ എന്നായിരുന്നു ചരിത്രത്തെ പോലും ഞെട്ടിച്ച മാതാഹരി എന്ന സ്ത്രീയുടെ അന്ത്യമൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (17 minutes ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (31 minutes ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (1 hour ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (2 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (8 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (13 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (13 hours ago)

Malayali Vartha Recommends