വീട്ടിൽ സ്ഥിരമായെത്തി; എല്ലാവരോടും സൗഹൃദം സ്ഥാപിച്ചു; കുട്ടിയോട് അമിതമായ സ്നേഹപ്രകടനം നടത്തി; ഒടുവിൽ ആരുമില്ലാത്തപ്പോൾ കുട്ടിയോട് ചെയ്തതോ...

ചെറിയകുട്ടികൾക്ക് നേരെയുള്ള ലൈംഗീക ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഓരോ ദിവസവും നാം കേൾക്കുന്നത് അമ്പരിപ്പിക്കുന്ന പീഡനങ്ങളാണ്. പെൺകുട്ടികൾ മാത്രമാണ് ലൈംഗീകപീഡനത്തിന് ഇരയാകുന്നതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ആൺകുട്ടികളും മൃഗീയമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. യുഎഇയില്‍ പാക് പൗരന്‍ പര്‍ദ ധരിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം ഇതിനുദാഹരണമാണ്.
അബുദാബിയില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ കൊലപാതകം യു.എ.ഇ തലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കടുത്ത കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ കുട്ടിയെ കെണിയില്‍ പെടുത്തി പീഡിപ്പിച്ചത്.
പതിനൊന്നുകാരനായ കുട്ടിയെ പാക് പൗരന്‍ പര്‍ദ ധരിച്ച് സ്ത്രീ വേഷത്തിലെത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം കൊലപ്പെടുത്തി. കൃത്യം നടത്തിയത് ഏറെക്കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എസി മെക്കാനിക്കായ 33വയസ്സുള്ള പാക് പൗരനാണ് പ്രതി. പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. കൃത്യം നടക്കുന്നതിന് നാല് മാസം മുന്‍പ് മുതലേ വീട്ടില്‍ സ്ഥിരമായി വന്ന് അടുപ്പം സ്ഥാപിച്ചിരുന്ന ഇയാൾ കുട്ടിയോട് അമിതമായ സ്നേഹപ്രകടനവും നടത്തിയിരുന്നു. സ്ഥിരം സന്ദര്‍ശകന്‍ ആയത് കൊണ്ടത് തന്നെ കുട്ടി അച്ഛനൊപ്പം ഉച്ചയ്ക്ക് ശേഷം പള്ളിയില്‍ പോകുന്ന വിവരം ഇയാള്‍ക്ക് അറിയാമായിരുന്നു. സംഭവ ദിവസം ഇയാള്‍ പര്‍ദ ധരിച്ച് പെണ്ണായി വീട്ടിലെത്തി. കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്കാണ് തിരികെ വീട്ടിലെത്തിയത്. ശേഷം ഇയാള്‍ കുട്ടിയെ വിളിച്ച് ടെറസ്സിന് മുകളിലെത്തിച്ചു.
ടെറസ്സില്‍ വെച്ച് ഇയാള്‍ കുട്ടിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ച ശേഷം തുണി കൂട്ടിക്കെട്ടി കയറാക്കി ഇയാള്‍ കുട്ടിയെ തൂക്കിക്കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പീഡനം ചെറുക്കാന്‍ കുട്ടി ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല. നേരത്തെ കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു.
എന്നാൽ പിന്നീട് ഇയാൾ കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് ഇയാളുടെ വാദം. എന്നാല്‍ മാനസിക രോഗിയാണ് എന്നത് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്...
https://www.facebook.com/Malayalivartha
























