പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക; ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്ക ഇടപെടേണ്ടി വരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഭീകര വാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണം എന്ന ആവശ്യവുമായി അമേരിക്ക. ഭീകര സംഘടനകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവയെ ഇല്ലാതാക്കാൻ ഞങ്ങൾ തന്ത്രങ്ങളിൽ മാറ്റം വരുത്തും. തികച്ചും വ്യത്യസ്തമായ തരത്തിൽ ലക്ഷ്യത്തിലേക്ക് എത്തുമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. ടില്ലേഴ്സൺ കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ടില്ലേഴ്സണിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരുന്നു. ഇന്ത്യക്കു പുറമെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു.
സ്വന്തം അതിർത്തിക്കുള്ളിൽനിന്നുകൊണ്ട് ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് മുൻപു പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനെ ഞങ്ങൾ നിർബന്ധിക്കുന്നില്ല. നിങ്ങൾ പരമാധികാര രാഷ്ട്രമാണ്. എന്താണു വേണ്ടതെന്ന് നിങ്ങൾക്കു തീരുമാനിക്കാം. അത്യാവശ്യമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങളെന്തെന്നു നിങ്ങൾ മനസിലാക്കണം. നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തന്ത്രങ്ങളിൽ മാറ്റംവരുത്തി ഞങ്ങള്‍ അവ നേടിയെടുക്കുമെന്നും ടില്ലേഴ്സൺ പറഞ്ഞു.
പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് ടില്ലേഴ്സൺ ഡൽഹിയിലെത്തിയത്. പാക്കിസ്ഥാനിൽ സുരക്ഷിത താവളം കണ്ടെത്തിയിട്ടുള്ള ഭീകരർക്ക് എതിരേ ശക്തമായ നടപടി വേണമെന്നു ടില്ലേഴ്സൺ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























