മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം വിട്ടുനല്കാൻ അവർ തയ്യാർ; അനാഥമായ മൃതദേഹം ആര് ഏറ്റെടുക്കും?

മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട മൂന്നു വയസുകാരി പെൺകുട്ടി ഷെറിന്റെ മൃതദേഹം വിട്ടു നല്കാൻ തയ്യാറെന്ന് മെഡിക്കൽ എക്സ്സാമിനർ അറിയിച്ചു. എന്നാൽ മൃതദേഹം ആരും ഏറ്റെടുക്കാൻ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല.
വളർത്തു പിതാവ് എറണാകുളം സ്വദേശി മാത്യു ഇപ്പോൾ കൊലകുറ്റത്തിനു ജയിലിൽ ആണ്. വളർത്തമ്മ സിനി പോലീസ് നടപടികൾ നേരിടുന്ന തിരക്കിലും. ഇതിനിടയിൽ ദത്തു മകളുടെ മൃതദേഹം ഏറ്റെടുക്കുന്നതിനു അവർ തീരുമാനം അറിയിച്ചിട്ടില്ല. ഇനി സിനി മൃതദേഹം ഏറ്റെടുത്താൽ തന്നെ ഡാലസിലുള്ള ഇന്ത്യൻ സമൂഹം സഹകരിക്കുമോ എന്നു വ്യക്തമല്ല. കൊലപാതകത്തിൽ വളർത്തമ്മയ്ക്ക് പങ്കുണ്ടോ എന്ന അന്വേഷണം നടക്കുന്നതേയുള്ളു. കൊല നടന്നപ്പോൾ സിനി ഉറക്കം ആയിരുന്നു എന്നാണ് പറയുന്നത്.
എന്നാൽ വീട്ടിൽ വയ്ച്ച് ഇത്രയും വലിയ സംഭവം നടന്നപ്പോഴും കുട്ടിയേ ക്രൂരമായി പീഡിപ്പിക്കുകയും മുറിവേല്പ്പിക്കുകയും ചെയ്തപ്പോഴും വളർത്തമ്മ ഒന്നും അറിയാതെ ഉറക്കം എന്ന് പറഞ്ഞാൽ അവിശ്വസനീയമെന്നാണ് പ്രവാസി മലയാളികൾ പറയുന്നത്.
ഷെറിന്റെ മൃതദേഹം അനാഥമാകുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഇന്ത്യൻ സമൂഹം ഏറ്റെടുത്ത് സംസ്കാര ചടങ്ങുകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ മൃതദേഹം വിട്ടു നല്കാൻ നിയമം അനുവദിക്കുന്നില്ല.

നിയമ പ്രകാരം ഉള്ള രക്ഷിതാക്കൾ കൊലകുറ്റത്തിന് ജയിലിൽ കിടക്കുന്ന മാത്യുവും വളർത്തമ്മ സിനിയുമാണ്.

ഇതു തന്നെയാണ് ഇപ്പോൾ പ്രദേശത്തേ ഇന്ത്യൻ വംശജരേയും പോലീസിനേയും കുഴപ്പിക്കുന്നതും. ഷെറിന്റെ ആത്മശാന്തിക്കായി ഇന്ത്യൻ കമ്യൂണിറ്റി പ്രാഥന നടത്തിയിരുന്നു.

https://www.facebook.com/Malayalivartha
























