മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട ഷെറിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ; മുൻകൂർ ജാമ്യം തേടി വളർത്തമ്മ സിനിയും

മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട മൂന്നു വയസുകാരി പെൺകുട്ടി ഷെറിന്റെ കൊലയുമായി ബന്ധപ്പെട്ട് വളർത്തമ്മ സിനി മുൻകൂർ ജാമ്യത്തിന്. പോലീസ് സിനിയേ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം തീർക്കുകയാണ് സിനിയുടെ ക്രിമിനൽ അഭിഭാഷകർ. ഇതിനിടെ കൊലപാതകത്തിനു ശേഷം ഷെറിന്റെ മൃതദേഹം അഞ്ജാതമായ സ്ഥലത്ത് ഒളിപ്പിച്ചതായി പോലീസ് സംശയിക്കുന്നു.
മൃതദേഹം ലഭിച്ചത് വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലെ 19 ഇഞ്ച് മാത്രം വ്യാസമുള്ള ഒരു ചെറിയ കലുങ്കിനുള്ളിൽ നിന്നാണ് കുഞ്ഞിന്റെ ജഡം കിട്ടുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അത്. രണ്ടാഴ്ച്ച പഴക്കം ഉള്ള മൃതദേഹം ആയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ പഴക്കം വയ്ച്ച് 2ആഴ്ച്ച കലുങ്കിനടിയിൽ കിടന്നതായി കരുതുന്നില്ല.
ഷെറിനെ പോലീസ് തിരയുമ്പോൾ ഷെറിന്റെ മൃതദേഹം ഫ്രീസറിലോ, ഫ്രിഡ്ജിലോ ആയിരുന്നു എന്നും സംശയിക്കുന്നു. കാരണം മൃതദേഹം കണ്ടെത്തിയ പ്രദേശം നേരത്തേ പരിശോധിച്ചതാണെന്നു പൊലീസ് പറയുന്നു. ഷെറിന്റെ വീട്ടിൽ നിന്ന് പൊലീസ് കൊണ്ടുപോയ 47 ഇനം വസ്തുക്കളും പരിശോധനയിലാണ്. ഇതിൽ വാഷിങ് മെഷീൻ, വാക്വം ക്ലീനർ അടക്കമുണ്ട്.
കുഞ്ഞിനെ കാണാതായിട്ടും വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പൊലീസിൽ അറിയിക്കാൻ അഞ്ചു മണിക്കൂറെടുത്തു. ഈ ഇടവേളയിൽ വെസ്‍ലി തുണി അലക്കാനിട്ടു. അതുകൊണ്ടാണ് വാഷിങ് മെഷീൻ പരിശോധനയ്ക്കായി എടുത്തത്. വീട്ടിലെ ഷൂസുകൾ, തറയിലെ മുടിയിഴകൾ, ബെഡ്ഷീറ്റുകൾ, വേസ്റ്റ് ബാസ്കറ്റുകൾ. തുടങ്ങിയവയെല്ലാം അമേരിക്കൻ പൊലീസ് കൊണ്ടു പോയിട്ടുണ്ട്.ശാസ്ത്രീയപരിശോധനയിൽ വാക്വം ക്ലീനർ വലിച്ചെടുത്ത പൊടികൾ പോലും സത്യം പറയും.

കുഞ്ഞിനെ കൊണ്ടുപോയ വാഹനത്തിലെ ജിപിഎസ് സംവിധാനം, സീറ്റ് ബെൽറ്റ്, ഇരിപ്പിടത്തിലെ തുണിനാരുകൾ, വണ്ടിയിലെ ഇലക്ട്രോണിക്, റേഡിയോ ഉപകരണങ്ങൾ തുടങ്ങിയവയും ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. കുഞ്ഞിനെ കൊണ്ടു പോയ വാഹനത്തിനുള്ളിൽ നിന്ന് പരിസരത്തെ പൂമ്പൊടികൾ ഏതെന്നു പോലും വേർതിരിച്ചെടുക്കാം. അൻപതിനായിരം സൂക്ഷ്മമായ പൂമ്പൊടികളുടെ ഡിഎൻഎ തിരിച്ചറിയാനുള്ള ശേഷി ഫോറൻസിക് സയൻസ് നേടിയിട്ടുണ്ട്. ഇവയിൽ നിന്നൊക്കെ തെളിവുണ്ടാകും.
ഷെറിനേ കൊലപ്പെടുത്താൻ 2ആളുകളോ അതിലധിമോ ആളുകൾ പങ്കെടുത്തതായി പോലീസ് സംശയിക്കുന്നു. ഇതിൽ ഒരാൾ സിനിയാകാം എന്നാണ് സംശയിക്കുന്നതും. വീട്ടിൽ വയ്ച്ച് കൊല നടത്തിയപ്പോഴും ഒളിപ്പിക്കുമ്പോഴും എല്ലാം വളർത്തമ്മ ഉറക്കത്തിലായിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്. മാത്രമല്ല എല്ലാം മനസിലാക്കിയ സിനിയും 2 ആഴ്ച്ച പോലീസിനേയും, പരിസരവാസികളേയും എല്ലാം ഷെറിനേ കാണുന്നില്ല എന്നു പറഞ്ഞ് കള്ളം പറഞ്ഞു.

കുട്ടി പാല്‍ കുടിച്ചപ്പോഴുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നും മൃതദേഹം താന്‍ തന്നെയാണ് മാറ്റിയതെന്നും മാത്യൂസ് പറയുന്നത് പോലീസ് വിശ്വസിക്കുന്നില്ല.കൊലയില്‍ പങ്കുള്ള കൂടെയുള്ളയാളെയോ ആളുകളെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്ന് പോലീസ് കരുതുന്നു.
കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ ഒരു നേഴ്സായ ഭാര്യ സിനിയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന പോലീസിന്‍റെ ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ലാതെ മാത്യൂസ് തലകുനിച്ചു. കുട്ടിയെ മാരകമായി പരുക്കേല്‍പ്പിച്ചു എന്ന കുറ്റം ഇന്നലെ മത്യൂസി നെതിരെ പോലീസ് ചാര്‍ജു ചെയ്തു. ഇത് 99 വര്‍ഷം അല്ലെങ്കില്‍ ജീവതാവസാനം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

https://www.facebook.com/Malayalivartha
























