ഷെറിന്റെ മൃതദേഹത്തെപ്പറ്റിയുള്ള ദുരൂഹതകൾ വർദ്ദിക്കുന്നു... രഹസ്യമായി സംസ്കരിച്ചതായി റിപ്പോർട്ട്; വളർത്തമ്മയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് രഹസ്യമാക്കിയതിന് പിന്നിൽ

അമേരിക്കയിലെ ഡാലസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ഞിനെ അതീവ രഹസ്യമായി സംസ്കരിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എന്നാൽ ഷെറിന്റെ മൃതദേഹം സംസ്കരിച്ചുവെന്ന് ഔദ്യോഗികമായി അമേരിക്കൻ സർക്കാരോ ഭാരതീയ സർക്കാരോ ഇതുവരെ സ്ഥീതികരിച്ചിട്ടില്ല.
ഷെറിൻ മാത്യുവിന്റെ മൃതദേഹം ഒരു സ്വകാര്യ സിമിത്തേരിയിൽ സംസ്കരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രവാസി മലയാളികളും ഇന്ത്യക്കാരും സംസ്കാരത്തിന് എത്തുന്ന ഒഴിവാക്കാൻ അതീവ രഹസ്യമായാണ് ഇത് ചെയ്തതെന്നും റിപ്പോർട്ട് ചെയ്യുന്നു. വളർത്തമ്മ സിനി, സിനിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ തുടങ്ങി 40 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
എമ്മാനുവൽ ചർച്ച് ബിലീവേഴ്സായ കുടുംബം അന്ത്യ കർമ്മങ്ങളും അവരുടേതായ ആചാരപ്രകാരമാണ് നടത്തിയത്. ഷെറിൻ നിത്യ സ്വർഗത്തിൽ സന്തോഷത്തോടെ ഇരിക്കുമെന്നും ചടങ്ങിനു ശേഷം വക്കീലിന്റേതായി ഇറങ്ങിയ പ്രസ്താവനയിൽ പറഞ്ഞു. കുടുംബത്തിനും മറ്റും ഉള്ള ഭീഷണി കണക്കിലെടുത്ത് സംസ്കാര ചടങ്ങുകൾ അതീവ രഹസ്യമാക്കേണ്ടി വന്നു എന്നും എല്ലാവരും ക്ഷമിക്കണമെന്നും കുടുംബത്തിനായി ഇറക്കിയ പ്രസ്താവനയിൽ സിനിയുടെ അഭിഭാഷക പറഞ്ഞു.
വളർത്തു പിതാവ് മാത്യു കൊലകുറ്റം ആരോപിച്ച് ജയിലിൽ ആണ്. എന്നാൽ കുടുംബത്തിനു ഭീഷണി ഉണ്ടെന്ന വക്കീലിന്റെ പ്രസ്താവനയേ ജനങ്ങൾ സോഷ്യൽ മീഡിയയിൽ രൂക്ഷമായി ചീത്ത പറഞ്ഞു. മാതാപിതാക്കൾ പരിചരിക്കാതെ ക്രൂരമായി പീഢിപ്പിച്ച് കൊല്ലുകയായിരുന്നു 3വയസുകാരി ഷെറിനെ എന്നു പലരും ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തു നിന്നും വേദനയില്ലാത്ത ലോകത്തെ സ്വർഗത്തിൽ ഷെറിൻ പോയി എന്ന കുടുംബത്തിന്റെ പ്രസ്താവനയേയും ജനങ്ങൾ പരിഹസിച്ചു.
ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തു കണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കാണാതായതിന് പിന്നാലെ തന്നെ ആ കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടേണമെന്ന പ്രാർത്ഥനയുമായി കഴിയുകയായിരുന്നു യുഎസിലെ മലയാളി സമൂഹം ഉൾപ്പെടെ ആയിരങ്ങൾ. ഈ വാർത്ത ലോകംമുഴുവൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുഞ്ഞിന് എന്തുപറ്റിയെന്ന ആകാംക്ഷയിലായി എല്ലാവരും. എന്നാൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെയാവുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട കുഞ്ഞാണ് ഷെറിൻ. ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് സരസ്വതി എന്നു പേരുള്ള ബാലികയെ എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























