അമേരിക്കൻ കപ്പൽ പട എന്തിനും തയ്യാറായി ജപ്പാൻ തീരത്ത്; ആണവ സ്ഫോടനം കാണിച്ചു കൊടുക്കാൻ തയ്യാറായി ഉത്തരകൊറിയയും

അമേരിക്കൻ പ്രസിഡന്റ് ഉത്തര കൊറിയയേ ഒതുക്കാനും ആണവായുധങ്ങൾ പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയിലേക്ക് വിമാനം കയറി. 25 വർഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിനിറങ്ങുന്നത്. 12 ദിവസം നീണ്ട യാത്രയിൽ ഒരേയൊരു ലക്‌ഷ്യം മാത്രമാണ്. അമേരിക്കൻ നഗരങ്ങൾക്ക് ഭീഷണിയായ ഉത്തര കൊറിയയേ നിരായുധരാക്കുക. ആണവായുധങ്ങൾ പിടിച്ചെടുക്കുക.
എന്നാൽ ട്രംപിന്റെ ഈ നീക്കത്തിൽ വെറുതെ ഇരിക്കാൻ ഉത്തരകൊറിയയും തയ്യാറല്ല. ട്രംപ് വരട്ടെ.. വിരട്ടാൻ ഞങ്ങൾ തീരുമാനിച്ചു എന്നും ആണവ പരീക്ഷണത്തിന്റെ ഭാഗമായി വൻ സ്ഫോടനം നടത്തുമെന്നും ഉത്തര കൊറിയ തുറന്നടിച്ചിരിക്കുകയാണ്. വൻ സ്ഫോടനത്തിൽ ട്രം പ് ചിലവഴിക്കുന്ന ദക്ഷിണ കൊറിയയിൽ ഭൂകമ്പം ഉണ്ടാകുമെന്നുവരെ ഉത്തര കൊറിയ ഭീഷണിപെടുത്തുന്നു. ആണവ പരീക്ഷണമായിരിക്കും നിരായുധീകരിക്കാൻ വരുന്ന ട്രം പിന് മറുപടി എന്നും കൊറിയ പറയുന്നു.
ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ആണവ പരീക്ഷണം ഉണ്ടാവുകയോ അമേരിക്കൻ പ്രസിഡന്റിന്റെ ജീവന് ഭീഷണി ഉണ്ടാവുകയോ ചെയ്താൽ അത് മൂന്നാം ലോക മഹായുദ്ധമായി മാറും. അമേരിക്കൻ കപ്പൽ പട എന്തിനും തയ്യാറായി ജപ്പാൻ തീരത്ത് നിലയുറപ്പിച്ചു.
ആണവ ബോംബറുകൾ വീണ്ടും ഇറക്കി വൻ സന്നാഹം യു.എസ് കൊറിയൻ മുനമ്പിൽ നടത്തി. ഉത്തര കൊറിയ ഇനി ഒന്ന് അനങ്ങിയാൽ മാത്രം മതി ചിലപ്പോൾ ആ രാജ്യം തന്നെ ഇല്ലാതാകും എന്നാണ് യു.എസ് ഭീഷണി. അമേരിക്കൻ പക്ഷത്ത് റഷ്യ ഇല്ല, ചൈന നിലപാട് എടുത്തിട്ടില്ല,ജപ്പാൻ , ദക്ഷിണ കൊറിയചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്എല്ലാം അമേരിക്കക്ക് ഒപ്പം.പ്രധാനമായും ഈ സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഉത്തര കൊറിയയെ ആണവ മുക്തമാക്കാൻ രാജ്യാന്തര പരിഹാരമുണ്ടാക്കുക.
https://www.facebook.com/Malayalivartha

























