മുന്‍ യമന്‍ പ്രസിഡന്റിന്റെ മരണത്തിൽ ദുരൂഹത; കൊലപാതകം നടന്നത് വീടിനുള്ളിൽ

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു. സഖ്യകക്ഷികളായിരുന്ന ഹൂത്തികളെ തള്ളിപ്പറഞ്ഞ് സൗദിക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിൽ ഇരുവിഭാഗങ്ങളും കടുത്ത ഭിന്നതയിലായിരുന്നു. ഇതിനിടെ നടന്ന തെരുവ് യുദ്ധത്തില്‍ വാഹനത്തില്‍ വെച്ചാണ് സാലിഹ് കൊല്ലപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക വിവരം.
സാലിഹിനെയും അനുയായികളെയും വീട്ടിനകത്ത് തടഞ്ഞുവച്ച ശേഷമുണ്ടായ ഏറ്റമുട്ടലില്‍ അദ്ദേഹത്തെയും അനുയായികളെയും ഹൂത്തികള്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ സനയിൽ വെച്ച് നടന്ന ഹൂത്തിളുടെ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാദമാണ് പൊളിയുന്നത്.
സൗദി പക്ഷത്തേക്ക് കൂറ് മാറിയതിനു ശേഷം ഉടലെടുത്ത സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹൂത്തികളുമായി സമവായത്തിന് സാലിഹ് ശ്രമിച്ചതായാണ് വിവരം. എന്നാൽ സനയുടെ നിയന്ത്രണം പൂര്‍ണമായും തങ്ങള്‍ക്ക് വിട്ടുതരണമെന്ന ഹൂത്തികളുടെ ആവശ്യം സാലിഹ് അംഗീകരികാത്തതിനാൽ അദ്ദേഹത്തെ വകവരുത്താന്‍ ഹൂത്തികള്‍ തീരുമാനിക്കുകയായിരുന്നു. ഹൂത്തി സൈന്യം താമസസ്ഥാലത്തേക്ക് കയറിച്ചെന്ന് തലക്കുപിന്നില്‍ നിന്ന് വെടിയുതിര്‍ക്കുയായിരുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























