"നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക" ! ; മൃഗവേട്ടയ്‌ക്കെതിരെ അര്‍ധനഗ്നരായെത്തിയ യുവതികള്‍ തരംഗമാകുന്നു

ലണ്ടന്‍ ഫാഷന്‍ വീക്കിന് തുടക്കം കുറിച്ച് കൊണ്ടുള്ള ചടങ്ങില്‍ മേല്‍ വസ്ത്രം ധരിക്കാതെ എട്ടു യുവതികള്‍ വേദിയിലേക്ക് കടന്നുവന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അര്‍ധനഗ്നരായ യുവതികളെ കണ്ട് വന്‍ ജനക്കൂട്ടമാണ് ഓടിക്കൂടിഎത്തിയത്. മൃഗങ്ങളുടെ ശരീരഭാഗങ്ങളെ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്.
' നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവര്‍ വേദിയിലെത്തിയത്. ശരീരത്തിലുടനീളം ഈ മുദ്രാവാക്യം എഴുതി വയ്ച്ചായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം.
ജീവികളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കാനായിരുന്നു ഈ ഗ്രൂപ്പുകാര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്.
വിപണിയില്‍ മൃഗങ്ങളുടെ തോലിനെക്കാളും രോമത്തെക്കാളും നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ ഇന്ന് ലഭ്യമാണെന്നിരിക്കെ മൃഗങ്ങളെ ക്രൂശിക്കുന്നത് ശരിയല്ലായെന്നാണ് ഇവരുടെ വാദം.
വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്ത് നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നത് യോജിക്കാനാവാത്ത കാര്യമാണെന്നാണ് പേറ്റ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചിരിക്കുന്നത്.
മനുഷ്യരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ഒതുങ്ങി ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. വിഷം വച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏല്‍പ്പിച്ചും കഴുത്ത് മുറിച്ചുമാണ് വെറും വസ്ത്രത്തിന് വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നത്. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വേദന അനുഭവിപ്പിച്ചാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























