കോഴിയിറച്ചികളുടെ ദൗർലഭ്യം മൂലം ലണ്ടനിലെ കെ.എഫ്.സിയുടെ പ്രവർത്തനം നിലയ്ക്കുന്നു

അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ ലണ്ടനിലെ പ്രവർത്തനം നിലയ്ക്കുകയാണ്. കോഴിയിറച്ചികളുടെ ദൗർലഭ്യം മൂലമാണ് കെ.എഫ്.സിയ്ക്ക് പൂട്ട് വീണുകൊണ്ടിരിക്കുന്നത്. ആവശ്യത്തിന് കോഴിയിറച്ചി കിട്ടാത്തതുമൂലം ഇതുവരെ പൂട്ടിയത് അറുന്നൂറോളം ഔട്ട്ലറ്റുകളാണ്. ലണ്ടനിൽ ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ 300 എണ്ണം മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ഇവയിൽ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ചിക്കന്‍ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്‌എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി പറയുന്നു. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പ് പറഞ്ഞിരുന്നു.
കെഎഫ്സി ചിക്കന്‍ ഒഴിച്ചുകൂടാനാകാത്തവര്‍ക്ക് കെഎഫ്സി വെബ്സൈറ്റ് സന്ദര്‍ശിച്ച് അടുത്തുള്ള പ്രവര്‍ത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതര്‍. എന്നാല്‍ ഇക്കാര്യം ഇവര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കുമെന്നാണ് കെഎഫ്സി ഉറപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























