സഹോദരിമാർ ജീവനൊടുക്കി !; കുരുന്നുകളുടെ അവസാന നിമിഷ ഏറ്റുപറച്ചിൽ ബ്ലൂവെയിൽ ഗെയിമിലേക്ക് വിരൽ ചൂണ്ടുന്നു

റഷ്യയിലെ രണ്ട് സഹോദരിമാര്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മരിയ വിനോഗ്രാഡോവ (12), അനസ്റ്റാസിയ സേവ്ന്റോസറോവ (15) എന്നീ റഷ്യൻ സഹോദരിമാരാണ് സ്വയം ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ഇവർ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ മരണ കാരണം ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല.
ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായിട്ടാണീ ആത്മഹത്യകളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇഷെവ്സ്കിലെ ഇവരുടെ അപാര്‍ട്മെന്റ് ബ്ലോക്കിന് താഴെയുള്ള മഞ്ഞ് വീണ പേവ്മെന്റിലായിരുന്നു സഹോദരിമാരെ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു സുഹൃത്ത്, ഡിമിത്രിയുമായി മരിയ ബന്ധം തുടങ്ങിയതിനെ തുടര്‍ന്ന് ഇവരുടെ അമ്മ മരിയയെ ഒരു ഗൈനക്കോളജിസ്റ്റിനടുത്തുകൊണ്ട് പോയത് മുതല്‍ മരിയ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തില്‍ അമ്മ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ബ്ലൂവെയിൽ പോലുള്ള ഓണ്‍ലൈന്‍ ഡെത്ത് ഗ്രൂപ്പുകൾ ബാലികാബാലന്മാരെയും കൗമാരക്കാരെയും വഴി തെറ്റിച്ച് കൊണ്ടിരിക്കുന്നുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി വരവെയാണ് ഇത്തരത്തിലൊലൊരു സംഭവം.
ഇത്തരം ആത്മഹത്യാ ഗ്രൂപ്പുകള്‍ സഹോദരിമാരുടെ ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പൊലീസ് ഇവരുടെ ഫോണുകളും കംപ്യൂട്ടറുകളും പരിശോധിച്ച് വരുന്നുണ്ട്.
മരിക്കുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുൻപ് മരിയ തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതില്‍ ക്ഷമിക്കണമെന്നും താന്‍ അവനെ വളരെയേറെ സ്നേഹിച്ചിരുന്നുവെന്നും മരിയ ബോയ്ഫ്രണ്ടിനുള്ള സന്ദേശമെന്ന നിലയില്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. തന്നേക്കാള്‍ മികച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവന് സാധിക്കുമെന്ന് മരിയ ആശംസിക്കുന്നുമുണ്ട്.
മരിക്കുന്നതിന് മുൻപ് അനസ്റ്റാസിയ പകര്‍ത്തിയ വിഡിയോയിൽ എല്ലാവരോടുമായി വിട പറയുന്നുവെന്നും താന്‍ എല്ലാവരെയും സ്നേഹിച്ചിരുന്നുവെന്നും ഇത് യഥാര്‍ത്ഥ സ്നേഹമായിരുന്നുവെന്നും അനസ്റ്റാസിയ ഈ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























