ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടന്മാരായ കമല്‍ ഹസ്സനും, സൂര്യയും, കാര്‍ത്തിയും ഇരുപത്തഞ്ച് ലക്ഷം രൂപ വീതം സംഭാവന നൽകിയപ്പോൾ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുള്ള അമ്മയുടെ വക 10 ലക്ഷം! താരസംഘടനയ്ക്കെതിരെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയതിന് പിന്നാലെ ഇരുപത്തഞ്ച് ലക്ഷം രൂപ നേരിട്ട് സംഭാവന ചെയ്യാൻ മോഹൻലാൽ രംഗത്ത്! ഇനി എല്ലാവരും ഉറ്റുനോക്കുന്നത് മമ്മൂട്ടിയെ...

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൊമാറുമെന്നാണ് മോഹന്‍ ലാല്‍ അറിയിച്ചു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കിയിരുന്നു. സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്നും അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.
കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയർന്നിരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.
എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്.
ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. 'ഡൂ ഫോര്‍ കേരള' എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.
സംഘടനയിലെ ഒരു താരത്തിന് മാത്രം കൊടുക്കാന്‍ പറ്റുന്ന തുകയാണല്ലോ 10 ലക്ഷം രൂപാ.? വെറും 30 ദിവസത്തെ ഷൂട്ടിംഗിന് 3 ഉം 4ളം കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ സംഘടനയല്ലേ അമ്മ.? ഈ സാധാരണക്കാരനെല്ലാം കൂടെയല്ലേ നിങ്ങളെയെല്ലാം താരങ്ങളാക്കിയത്..? എത്രമെമ്പേര്‍സ് ഒണ്ട് അമ്മയില്‍..?? നിങ്ങളെ ഇന്നു കാണുന്ന താരങ്ങളാക്കിയ ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ആകുമ്പോള്‍ നിങ്ങള് നിങ്ങടെ കഴിവിന്റെ പരമാവധി ചെയ്യണമായിരുന്നു.. കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ.. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണിത്. ഇത്തരത്തില്‍ നിരവധി പേരാണ് അമ്മയുടെ നടപിടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്‌നനേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കിയിരുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.
അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി നടികര്‍ സംഘവും എത്തി.
https://www.facebook.com/Malayalivartha






















