തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത. റോഡും വഴിയും കാണാന്‍ സാധികാത്ത വിധമായി മാറിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഡാമുകള്‍ തുറക്കേണ്ടി വന്നതോടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങളെ കാണാന്‍ എത്തി. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴക്ക് ഇപ്പോഴും ഒരു കുറവും ഇല്ല. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha