Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്

15 AUGUST 2018 08:26 PM IST
മലയാളി വാര്‍ത്ത

കളിക്കുന്നത് രാഷ്ട്രീയക്കളി. ഒപ്പം കേസിന് വേണ്ടിയും. കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ നെഞ്ചില്‍ത്തന്നെ കുത്തി. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കൂടുതല്‍ വെള്ളം തുറന്നു വിടാതെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്.

സുരക്ഷ മുന്‍നിര്‍ത്തി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പരമാവധി വെള്ളം തുറന്നു വിടണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് ചെവികൊണ്ടിട്ടില്ല. സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. അണക്കെട്ടിലെ പതിമൂന്ന് ഷട്ടറുകളും ഒരടിവീതം ഉയര്‍ത്തിയെങ്കിലും 4500 ക്യുസെക്‌സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. വെള്ളം ഒഴുകിയെത്തുന്നതിനെ അപേക്ഷിച്ച് കുറവ് വെള്ളം മാത്രമാണ് ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്നത്.

അണക്കെട്ടിന്റെ പരമാവധി ശേഷിയായ 142 അടിയിലെത്തുന്നതിന് മുമ്പ് വെള്ളം തുറന്നു വിടണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഷട്ടറുകള്‍ എല്ലാം പരമാവധി തുറന്നു വിടണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനുള്ള നീക്കമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം, സുരക്ഷയെ മുന്‍നിര്‍ത്തി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടണമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ സംഭരണിയിലേക്ക് വളരെ കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാറിലെ സ്പില്‍വേ താഴ്ത്തുന്നതോടെ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി മിനിട്ടുകള്‍ക്കകം വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് 140.15 അടി എത്തിയപ്പോഴാണ് ഇന്ന് പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നത്. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്. വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തു വഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. അവസരം മുതലാക്കി തമിഴ്മാടിന്റെ നെറികെട്ട കളിയെന്നാണ് നാട്ടുകാരുടെ ആരോപണം അതേസമയം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നില്ലെന്നാണ് കേരളത്തിന്റെ ആരോപണം. 142 അടിയിലേക്ക് വെള്ളത്തിന്റെ അളവ് ഉയരാതിരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെടാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടന്റെ പരമാവധി സംഭരണശേഷിയായ 142 ലേക്ക് വെള്ളത്തിന്റെ അളവ് കൂടുകയാണ്. 141.2 അടിയാണ് നിലവിലുള്ളത്. എന്നാല്‍ ജലനിരപ്പ് 142 അടി ആകാതിരിക്കാന്‍ നടപടിയെടക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends