വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യസ്‌നേഹികള്‍ അയച്ച മരുന്ന്, കുടിവെള്ളം, ബിസ്‌കറ്റ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കൾ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടന്ന് നശിക്കുന്നു
മരുന്ന്, കുടിവെള്ളം, ബിസ്‌കറ്റ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സ്വീകരിക്കാന്‍ ആളില്ലാതെ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നയച്ച സാധനകളാണ് റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്.
ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഇവയില്‍ ഏറെയും. വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അയച്ച മരുന്നും, കുടിവെള്ളവും, ഭക്ഷണവും വസ്ത്രവുമെല്ലാമാണ് എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അനാഥമായി കിടക്കുന്നത്. പല പാക്കറ്റുകളിലും സ്വീകരിക്കേണ്ട ആളുകളുടെ കൃത്യമായ വിലാസമില്ല.
കേരള ഫ്‌ലഡ് വിക്ടിംസ്, കേരള ഫ്‌ലഡ് റിലീഫ് തുടങ്ങിയ പേരുകളിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിയിരിക്കുന്നത്. ഇനി കൃത്യമായ വിലാസമുള്ള പാക്കറ്റുകളാകട്ടെ, വ്യക്തികള്‍ ഏറ്റെടുക്കാന്‍ എത്തിയിട്ടില്ലാത്തതിനാലും പ്ലാറ്റ്‌ഫോമില്‍ കുന്നുകൂടുകയാണ്. പ്ലാറ്റ് ഫോമിലായതിനാല്‍ മഴപെയ്താല്‍ ഈര്‍പ്പമടിച്ച് ഭക്ഷ്യവസ്തുക്കള്‍ നശിക്കും. മാത്രമല്ല, കുടിവെള്ള കുപ്പികളും ബിസ്‌കറ്റ് പായ്ക്കറ്റുകളും ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാവുന്ന സ്ഥിതിയാണ്.
https://www.facebook.com/Malayalivartha