ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്

ഫിഫ ലോകകപ്പ് ഫുട്ബാളിൽ നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ ആധികാരിക ജയം.
ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് തികച്ച ഉസ്മാൻ ഡെംബലെയുടെ തകർപ്പൻ പ്രകടനമാണ് ഫ്രാൻസിന് വമ്പൻ ജയം സമ്മാനിച്ചത്. ഫ്രാൻസിനായി കിലിയൻ എംബാപ്പെ രണ്ട് അസിസ്റ്റുകളുമായി കളംനിറഞ്ഞപ്പോൾ, ഡെസിറെ ഡ്യൂവെ അവസാന നിമിഷം വലകുലുക്കി. തിയോ ആസ്ഗാർഡാണ് നോർവെയുടെ ആശ്വാസ ഗോൾ നേടിയത്.സൂപ്പർ താരം എർലിങ് ഹാലണ്ടിനും മാർട്ടിൻ ഒഡേഗാർഡിനും വിശ്രമം അനുവദിച്ച് 10 മാറ്റങ്ങളുമായാണ് നോർവെ പരിശീലകൻ സ്റ്റെയ്ൽ സോൾബാക്കൻ ടീമിനെ കളത്തിലിറക്കിയത്.
നോർവെയുടെ ഈ മാറ്റങ്ങൾ മുതലെടുത്ത ഫ്രാൻസ് തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. മത്സരത്തിന്റെ 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബെലെയുടെ ഗോളുകൾ. എംബാപ്പെയുടെ മുന്നേറ്റങ്ങളിൽ നിന്നാണ് ആദ്യ ഗോളുകൾ പിറന്നത്. 32 മിനിറ്റുകൾക്കുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി ഡെംബലെ ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിനായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമായി മാറി (ജസ്റ്റ് ഫോണ്ടെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർക്ക് ശേഷം).
"
https://www.facebook.com/Malayalivartha
























