വരന്റെ വീട്ടില്‍ വെള്ളം കയറിയതോടെ ഗൃഹപ്രവേശനം ദുരിതാശ്വാസ ക്യാമ്പിൽ... സൈക്കിള്‍ റിക്ഷയിൽ എത്തിയ വധുവരന്മാരെ കൈയ്യടിച്ച് സ്വീകരിച്ച് ക്യാമ്പ് നിവാസികൾ
വരന്റെ വീട്ടില്‍ വെള്ളം കയറിയതോടെ ഗൃഹപ്രവേശനം ദുരിതാശ്വാസ ക്യാമ്പിൽ. ചമ്പക്കുളം നടുഭാഗം കോത്ത് പരേതനായ എ കെ ഗോപാലന്റെയും ശ്യാമളയുടേയും മകനായ ഗോപകുമാറാണ് കോട്ടയം പാമ്ബാടി കിഴക്കേപറത്താനത്തില്‍ ബാബു ആശ ദമ്ബതികളുടെ മകള്‍ ആതിരയെ വിവാഹം കഴിച്ച് ക്യാമ്പിലേക്ക് കൊണ്ടുവന്നത്. പഴവീട് ഭഗവതി ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.
വരനും കുടുംബവും പത്തു ദിവസമായി ക്യാമ്പിലാണ് താമസം. എന്നാല്‍ നിശ്ചയിച്ച വിവാഹം മുടക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് തിരികെ എത്തിയ വധുവരന്മാരെ ക്യാമ്പിലുണ്ടായിരുന്നവര്‍ കൈയ്യടിച്ച് സ്വീകരിച്ചു. കവാടത്തില്‍ നിന്നു സൈക്കിള്‍ റിക്ഷയിലാണ് ഇരുവരേയും ക്യാമ്പിലേക്ക് സുഹൃത്തുക്കള്‍ ആനയിച്ചത്.
https://www.facebook.com/Malayalivartha