മാധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ വേട്ടയാടുന്നു ; മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ്

മാധ്യമങ്ങള്‍ പേപ്പട്ടിയെപ്പോലെ വേട്ടയാടുന്നു എന്ന് പി.സി.ജോര്‍ജ് എംഎൽഎ. മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയം സിഎസ്.ഐ റിട്രീറ്റ് സെന്ററില്‍ വച്ചുനടന്ന ചടങ്ങിനിടയിലാണ് പി.സി.യുടെ ആരോപണം.
കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടു പോകും. സ്ത്രീ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത നല്‍കാന്‍ ഉണ്ടാതക്കിയതാണ്. ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ ഇത് പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം കള്ളനാണയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളോടും ജനപക്ഷം സീറ്റ് അഡ്ജസ്റ്റ്മെന്റ് നടത്തും. എന്നാല്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ മൂന്നു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? എന്നായിരുന്നു പി.സി.ജോര്‍ജിന്റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കേരളത്തില്‍ എത്തി മുഖ്യമന്ത്രിയെ കാണാനാണ് വനിതാ കമീഷന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























