ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചു, സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് അറിയാമായിരുന്നു, ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് അതുകൊണ്ട് സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ എല്ലാം പറയും അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍ കളിച്ചത്- കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചെന്നും അച്ഛന് നീതിലഭിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ താന്‍ എല്ലാ കാര്യങ്ങളും പറയുമെന്നും അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജാ വേണുഗോപാല്‍ വ്യക്തമാക്കി. അഞ്ച് നേതാക്കളാണ് ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കളിച്ചത്. അത് ആരൊക്കെയാണെന്നും ഏത് പാര്‍ട്ടിക്കാരാണെന്നും പറയുന്നില്ല. കാരണം മകള്‍ മാത്രമല്ല പാര്‍ട്ടി അച്ചടക്കം ലംഘിക്കാത്ത നേതാവ് കൂടിയാണ്. ഇപ്പോള്‍ പിതാവിന് വേണ്ടിയാണ് ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നത്. ഗ്രൂപ്പ് പോരിന്റെ ഇരയായി അച്ഛന്‍. അവര്‍ക്ക് കോണ്‍ഗ്രസിന്റെ ചില കേന്ദ്ര നേതാക്കളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നെന്നും ഇവിടെയുള്ള നേതാക്കള്‍ കളിച്ചത് അതുകൊണ്ടാണെന്നും പ്തമജ പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നതിന് മുമ്പ് സഹോദരനായ കെ.മുരളീധരനുമായി കൂടിയാലോചിക്കുമെന്നും പത്മജ പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥരായ സിബിമാത്യൂസും കെ.കെ ജോഷ്വയും വിജയനും കേസ് വെറുതെ ചെയ്യില്ല. എന്താണ് സംഭവിച്ചതെന്ന് അവര് തന്നെ പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അന്ന് അമ്മ മരിച്ച സമയമാണ് അച്ഛന്‍ മാനസികമായി തകര്‍ന്ന സമയമായിരുന്നു. ധൈര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാഷ്ട്രീയമായി തിരിച്ചടിച്ചേനേ. പക്ഷെ, ആയുധം വെച്ച് കീഴടങ്ങുകയാണുണ്ടായത്. കൂടെ നിന്നവരും വിശ്വസ്ഥരും അച്ഛനെ ചതിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജീവിച്ചയാളാണ് കരുണാകരന്‍, മക്കള്‍ക്ക് വേണ്ടി ജീവിച്ചയാളല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ കൂടെ ഉത്തരവാദിത്വമാണെന്നും പ്തമജ പറഞ്ഞു.
കേസിന് പിന്നില്‍ കളിച്ച പലരും സുരക്ഷതമായി ഇരിക്കുകയാണ്. പക്ഷെ, എന്തുകൊണ്ട് ചാരക്കേസ് ഉണ്ടാക്കിയെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ നിക്കക്കള്ളിയില്ലാതെ പറയേണ്ടിവരും. പാര്‍ട്ടി നേതാവല്ലായിരുന്നെങ്കില്‍ താന്‍ എന്നേ കാര്യങ്ങള്‍ തുറന്ന് പറയുകയും അച്ഛന് വേണ്ടി നീതിതേടി ഇറങ്ങുകയും ചെയ്‌തേനെ. മനസമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ പലനേതാക്കന്‍മാരോടും ഇതേക്കുറിച്ചുള്ള സങ്കടങ്ങളും വിഷമങ്ങളും പറഞ്ഞിട്ടുണ്ട്. ആരും കേട്ടിട്ടില്ല. പക്ഷെ, സുപ്രീംകോടതി വിധി വലിയ ആത്മവിശ്വാസമാണ് തരുന്നത്. ജൂഡീഷ്യറിയില്‍ അച്ഛന് വലിയ വിശ്വാസമുണ്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയാണ്. ജുഡീഷ്വറിക്ക് മുമ്പാകെ പറയുന്ന കാര്യങ്ങള്‍ പുറത്താരും അറിയില്ല. പാര്‍ട്ടിഫോറത്തില്‍ ഇക്കാര്യം പറഞ്ഞാല്‍ മൊബൈലിലും മറ്റും റെക്കോഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നവരുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളും കെ.കരുണാകരനെ വല്ലാതെ വേട്ടയാടിയിരുന്നെന്ന് പത്മജ ഓര്‍മിച്ചു. ഇന്ത്യാ ടുടേ മാത്രമാണ് ഇതൊരു കള്ളക്കേസാണെന്ന് പറഞ്ഞിരുന്നത്. കോണ്‍ഗ്രസിലെ 75 ശതമാനം അണികളും അന്ന് കരുണാകരനൊപ്പമായിരുന്നു. അത് പല നേതാക്കളുടെയും ശത്രുവാക്കിയെന്നും പത്മജ പറഞ്ഞു. കരുണാകരനെതിരെ കളിച്ചത് ഉമ്മന്‍ചാണ്ടിയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നും പത്മജ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























