വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...
ഏതെങ്കിലും പെൺകുട്ടികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കും. പിന്നാലെ വീട്ടമ്മമാർക്കും യുവതികൾക്കും തുരുതുരാ റിക്വസ്റ്റ് അയക്കും. ഇര കുടുങ്ങുന്നതുവരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ കാത്തിരിക്കും. സൗഹൃദം സ്വീകരിച്ച് മറുപടി കിട്ടിയാൽ ഇര കുടുങ്ങിയെന്ന് ഉറപ്പായി. ചിത്രമെടുത്ത് മോർഫ് ചെയ്ത് രണ്ടു ദിവസം കഴിയുമ്പോൾ ഭീഷണി തുടങ്ങും. കൊച്ചിയിൽ വീട്ടമ്മയെ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് വില്ലുപുരം സ്വദേശി കലൈസെല്‍വന്റെ നേരംപോക്ക് കേട്ട് അന്വേഷണസംഘം പോലും ഞെട്ടിയിരിക്കുകയാണ്.
ഇയാളുടെ ഫോണിലെ മെസഞ്ചർ പരിശോധിച്ചപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബിൽ ഇടരുതേ...'' എന്ന് കേണപേക്ഷിക്കുന്ന ഇംഗ്ലീഷിലും തമിഴിലുമായുള്ള നിരവധി സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ചിലതിൽ സെൽവന്റെ മറുപടിയുണ്ട്. വീഡിയോ ചാറ്റ് ചെയ്താൽ യൂ ട്യൂബിൽ ഇടില്ല. അല്ലെങ്കിൽ ഈ ചിത്രങ്ങൾ പുറത്ത് വിടും''.
കുറച്ചു നാളുകൾക്ക് മുമ്പ് പരാതിക്കാരിയുടെ ഫെയ്‌സ്‌ബുക്കിലേക്ക് സ്‌ത്രീയുടെ പേരിലുള്ള ഫെയ്‌സ്‌ബുക്കില്‍ നിന്നും ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചു. സ്‌ത്രീയുടെതാണെന്ന് വിചാരിച്ച് വീട്ടമ്മ സ്വീകരിക്കുകയും ചെയ്‌തു. പിന്നീട് അതേ ഫെയ്‌സ് ബുക്കില്‍ നിന്നും വീട്ടമ്മയുടെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലേക്ക് ഇയാളുടെ മുഖം ചേര്‍ത്തുവെച്ച് മോര്‍ഫ് ചെയ്‌ത നഗ്ന ഫോട്ടോയും വോയിസ് മെസേജും അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്‌ത നഗ്നഫോട്ടോ യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്നായിരുന്നു മെസേജ്.
വീട്ടമ്മ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ് വില്ലുപുരം ജില്ലയില്‍ സാല്‍വടി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതി മറ്റുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ള സിംകാര്‍ഡുകളാണ്‌ഉപയോഗിച്ചിരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്‌ത്രീകളുടെ ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
പ്രതിയുടെ ഫോണും ലാപ്ടോപ്പും വിശദപരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. ഇന്റർനെറ്റിൽ സെക്സ് സൈറ്റിൽ നിന്നു സ്ത്രീയുടെ നഗ് നഫോട്ടോ എടുത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് മോർഫിംഗ് ചെയ്താണ് സെൽവൻ നഗ്നഫോട്ടോകൾ ഉണ്ടാക്കിയിരുന്നത്.
https://www.facebook.com/Malayalivartha