കേരളത്തിൽ ജാതി ചിന്ത ഇത്ര കടുത്തതോ? ഗൂഗിൾ സെര്‍ച്ചില്‍ മലയാളികൾ ഏറ്റവും കൂടുതൽ തെരഞ്ഞത് ഗീത ഗോപിനാഥിന്റെ ജാതി..

ഹാർവാഡ് സർവകലാശാലയിലെ പ്രൊഫസറായ ഗീതയെ കഴിഞ്ഞ ദിവസമാണ് രാജ്യാന്തര നാണയനിധിയുടെ എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത് . കണ്ണൂർ സ്വദേശിയാണ് ഗീതാ ഗോപിനാഥ് . ചീഫ് എക്കണോമിസ്റ്റായി നിയമിതയാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മലയാളിയായ ഗീതാ ഗോപിനാഥ്.
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനുശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്നൊരാൾ ഈ പദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീ എന്ന ബഹുമതിയും ഗീതാഗോപിനാഥനുണ്ട്. എന്നാൽ നമ്മൾ മലയാളികൾക്ക് അറിയേണ്ടത് ഇതൊന്നുമല്ല ..അവർ ഏതു ജാതിയിൽ പെട്ടതാണെന്നാണ്. ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞത് ഗീതയുടെ ജാതി ആയിരുന്നു .. ജാതി ചോദിക്കരുത്,പറയരുത് എന്നൊക്കെയുള്ള ഗുരുദേവ വാക്യം മുറുകെ പിടിക്കുന്ന സാക്ഷരകേരളത്തിലെ സ്ഥിതിയാണിതെന്നു ഓർക്കണം.
കേരളത്തിലുള്ളവരുടെ ജാതിവെറിയുടെ നാണംകെട്ട വിവരങ്ങളാണ് ഇപ്പോൾ ഗൂഗിൾ പുറത്തുവിടുന്നത്.. ജൂലൈയിൽ അണ്ടർ 20 ചാമ്പ്യൻഷിപ്പിസലെ 400 മീറ്റർ സ്വർണം നേടി ലോകചാംപ്യനായ ഹിമാ ദാസിനെക്കുറിച്ചും കേരളീയർക്ക് അറിയേണ്ടത് ഇത് മാത്രമായിരുന്നു.
ഡിസംബറിലാണ് ഗീത ചുമതലയേൽക്കുക. അതേസമയം ഐ.എം.എഫിന്റെ പുതിയ മുഖ്യ സാമ്പത്തികവിദഗ്ധ ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവാണെന്നത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയോഗിക്കപ്പെടുമ്പോൾ ഗീത ഹാർവാഡ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു. ഇപ്പോൾ ഐ.എം.എഫിലെ എക്കണോമിസ്റ്റ് പദവി സ്വീകരിക്കുന്നതോടെ ഈ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്
https://www.facebook.com/Malayalivartha


























