അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്

പോലീസ് കസ്റ്റഡിയിലുള്ള ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ആശങ്കകളുമൊഴിയുന്നില്ല. ബിജെപിയുടെ സീറ്റ് തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് നിലവിൽ സാഹചര്യം. എന്നാൽ ആശങ്കകൾ വേണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരം മേയർ വിവി രാജേഷ്. തിരുവനന്തപുരം കോർപറേഷനിൽ ഇന്നലെയുണ്ടായ സംഘർഷത്തിലും തുടർസംഭവങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.
തിരുവനന്തപുരം കോർപറേഷനിൽ 5 വർഷത്തേക്കും അതിനുശേഷവും ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയർ വി വി രാജേഷ്. ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടുമെന്നും വി വി രാജേഷ് പ്രതികരിച്ചു.
‘കാലിന് പൊട്ടൽ ഇല്ല. ഡിസ് ലൊക്കേഷൻ ഉണ്ട്. ഡെപ്യൂട്ടി മേയർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. രാത്രിയോടെ ഡിസ്ചാർജ് ആയി. മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്. ശിവൻകുട്ടി പറയുന്നത് കോമഡിയാണ്. കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കും’ മേയർ പറഞ്ഞു. ‘ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെ. സംഘർഷത്തിൽ കേസുകൾ വരുമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരത്ത് സ്മാർട് സിറ്റി പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ പല കെട്ടിടങ്ങളിലും പോരായ്മയെമ്മ് മേയർ പറഞ്ഞു. സ്മാർട് സിറ്റി പദ്ധതി നടപ്പിലാക്കിയതിൽ സംഭവിച്ചത് ഗുരുതരമായ പിഴവാണ്. ക്വാളിറ്റി,ടെൻഡർ നടപടികൾ തുടങ്ങിയവ കൂടുതൽ അന്വേഷണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
മാലിന്യനീക്കത്തിൽ കെ മുരളീധരൻ പറഞ്ഞതിന് മറുപടി പറയുന്നില്ല. പ്രശ്നങ്ങളെ തമാശയാക്കാനും കമന്റ് അടിക്കാനുമില്ല. നിലവിലെ സിസ്റ്റത്തിൽ നിന്ന് കൊണ്ട് മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഹാർബർ വാർഡുകളിലെ വീട് നിർമാണത്തിലെ അശാസ്ത്രീയതയിൽ അന്വേഷണം നടത്തുമെന്ന് മേയർ വി വി രാജേഷ് . തിരുവനന്തപുരം എഞ്ചിനയറിംഗ് കോളജ് പ്രിൻസിപ്പലിനെ പഠന റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയെന്നും മേയർ പറഞ്ഞു.
https://www.facebook.com/Malayalivartha























