Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

മദ്യശാലകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആടിനെ പട്ടിയാക്കുന്നതിലുള്ള പ്രാവീണ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

03 OCTOBER 2018 04:07 PM IST
മലയാളി വാര്‍ത്ത

ആടിനെ പട്ടിയാക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് അസാധാരണ പ്രാവീണ്യമാണുള്ളതെന്നും മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിപക്ഷ നേതാവിന് പ്രാവീണ്യമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രേഖകളെല്ലാം വച്ച് വ്യക്തമായാണ് ഓരോ ആരോപണവും ഉന്നയിച്ചത്. അതില്‍ ഒന്നിലും മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. പകരം എക്‌സൈസ് മന്ത്രിയും എക്‌സൈസ് വകുപ്പും പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹവും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വസ്തുതകള്‍ വളച്ചൊടിച്ച് മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിലെ വന്‍ അഴിമതി മൂടി വയ്കാനുള്ള പാഴ് ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഉദാഹരണത്തിന് ഇടതു മുന്നണിയുടെ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം ഉദ്ധരിച്ച പ്രകട പത്രകിയലെ 552 ഘണ്ഡികയില്‍ പറയുന്നത്, മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപിടയായി കുറക്കുന്നതിന് നടപടിയെടുക്കും എന്നാണ്. ഇതിനായി സര്‍ക്കാരിന്റെ ശക്തമായ ഇടപടെല്‍ ഉണ്ടാകുമെന്നും അടുത്ത വാചകത്തല്‍ പറയുന്നു. ഇത് ഉദ്ധരിച്ചാണ് പുതിയ മദ്യ നിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയത് ഇടതുമുന്നണി നയമാണെന്ന് മുഖ്യമന്ത്രി പറയുന്നത്. ആടിനെ പട്ടിയാക്കുന്നതില്‍ ഇത്രയും സാമര്‍ത്ഥ്യമുണ്ടോ മുഖ്യമന്ത്രിക്ക്.

ഇനി മദ്യ നിര്‍മാണ ശാലകള്‍ വേണ്ടെന്ന 1999ലെ ഉത്തരവ് ആ വര്‍ഷം ലഭിച്ച അപേക്ഷകള്‍ക്കേ് വേണ്ടി യാണെന്നും അത് എക്കാലത്തേയും നയമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നു. ഇവിടെയും അദ്ദേഹം ആടിനെ പട്ടിയാക്കുകയാണ്. 99 ലെ ഉത്തരവ് സര്‍ക്കാരിന്റെ നയമാണെന്നും, ഇടതുമുന്നണിയേടുതുള്‍പ്പെടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും നിരവധി തവണ സത്യവാങ്ങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രിം കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവുകളും 99 ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ്

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ വിവധ സര്‍ക്കാരുകള്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഫയല്‍ ചെയ്തിട്ടുള്ള സത്യവാങ്ങ് മൂലങ്ങള്‍ മുഖ്യമന്ത്രി ഒന്ന് പരശോധിക്കേണ്ടതായിരുന്നു. കണ്ടത്ത് ഡിസ്റ്റലറി നടത്തിയ നിയമപരാട്ടാം തന്നെ ഉദാഹരണമാണ്. 99 ലെ ഉത്തരവ് സര്‍ക്കാരിന്റെ പോളിസിയാണെന്ന് സുപ്രിം കോടതിയില്‍ പോലും സര്‍ക്കാര്‍ അഫഡവിറ്റ് നല്‍കിയിട്ടുള്ളതാണ് (9098/2009). ഇതു കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഗുരുദാസനായിരുന്നു അന്ന് എക്‌സൈസ് മന്ത്രി.

ഇപ്പോഴത്തെ എക്‌സൈസ് കമ്മീണഷര്‍ ഋഷിരാജ് സിംഗ് തൃശൂര്‍ ജില്ലയിലെ ശ്രീ ചക്ര ഡിസ്റ്റലറീസിന് ഡിസ്റ്റലറി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്കെഴുതിയ 13-11-17 ലെ കത്തിലും 99 ഉത്തരവ് സര്‍ക്കാരിന്റെ നയമാണ് എന്നാണ് പറയുന്നത്. അതിനാല്‍ 99 ഉത്തരവ് പരിഷ്‌കരിച്ച് പുതിയ ഉത്തരവ് ഇറക്കിയ ശേഷം അപേക്ഷ പരിഗണിക്കണമെന്നാണ് ഋഷിരാജ് സിംഗ് എഴുതിയത്.

മാത്രമല്ല ഇപ്പോള്‍ പുറപ്പെടുവിച്ച നാല് ഉത്തരവുകളിലും 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99 ലെ ഉത്തരവ് ആ വര്‍ഷം ലഭിച്ച 110 അപേക്ഷകള്‍ക്കും വേണ്ടി മാത്രമുള്ളതാണെങ്കില്‍ പിന്നെന്തിന് കഴിഞ്ഞ 19 വര്‍ഷം മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ചു കൊണ്ടിരുന്നു. 

ഇപ്പോള്‍ അപേക്ഷനല്‍കിയ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം സര്‍ക്കാര്‍ പുതുതായി മദ്യ നിര്‍മാണ ശാലകളും അനുവദിക്കാന്‍ പോകുന്നത് അവര്‍ എങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. 99 ല്‍ മന്ത്രി സഭയില്‍ കൊണ്ടുവന്നാണ് തിരുമാനം എടുക്കുകയും അത് ഉത്തരവായി പുറത്തിറക്കുകയും ചെയ്തതെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. അത്രയെങ്കിലും അദ്ദേഹം സമ്മതിച്ചതിലും നന്ദിയുണ്ട്. ഒരിക്കല്‍ മന്ത്രി സഭാ യോഗത്തില്‍ എടുക്കുന്ന തിരുമാനം മാറ്റണമെങ്കില്‍ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം വീണ്ടും മന്ത്രി സഭാ യോഗത്തില്‍ കൊണ്ടുവരണം. അത് എന്ത് കൊണ്ട് പാലിച്ചില്ല. 

മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് പുതിയ മദ്യ നിര്‍മാണ ശാലകള്‍ക്ക് തത്വത്തില്‍ മാത്രമെ അംഗീകാരം നല്‍കിയുള്ളുവെന്നാണ്. ഇതും ആടിനെ പട്ടിയാക്കുന്നതാണ്. തത്വത്തില്‍ അംഗീകാരം എന്നല്ല ഉത്തരവുകളില്‍ കാണുന്നത്. കേരളാ ഫോറിന്‍ ലിക്വര്‍ റൂള്‍സ് 1975 ലും ബ്രൂവറി റൂള്‍സ് 67 ലും തത്വത്തില്‍ അംഗീകാരം നല്‍കാനുള്ള വകുപ്പുണ്ടോ? ഈ പുതിയ മദ്യ ഉല്‍പ്പാദന ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ അനുമതിയാണ് പരമ പ്രധാനം. ബാക്കിയുള്ളതെല്ലാം സാങ്കേതികം മാത്രമാണ്. ചട്ടം അനുസരിച്ചുള്ള നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെങ്കില്‍ ആട്ടോ മാറ്റിക്കായി അവര്‍ക്ക് ലൈസന്‍സ് കിട്ടും. 

1998 ല്‍ നയനാര്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി അനുസരിച്ച് 2003 ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയത് ഇതിനാലാണ്. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ബാക്കിയില്ലാം സാങ്കേതിരമാണ്. എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കിയില്ലങ്കിലും ഇവര്‍ക്ക് കോടതിയില്‍ നിന്ന് വാങ്ങാം.

ഇത്തവണ അനുമതി നല്‍കിയ നാല് അപേക്ഷകളിലും ദുരൂഹത നിലനില്‍ക്കുകയാണ്. രണ്ടെണ്ണത്തില്‍ സ്ഥലം എവിടെയെന്ന് പോലും പറയുന്നില്ല.ചട്ട പ്രകാരം അപേക്ഷിക്കുമ്പോള്‍ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ പഌന്‍ സ്‌കെച്ച് കെട്ടിടത്തിന്റെ വിശദാംശം മെഷിനറിയുടെ വിശദാംശം തുടങ്ങിയ എല്ലാ കാര്യങ്ങളും വയ്കണം . ഇത്തവണത്തെ അപേക്ഷയില്‍ ഇതൊക്കെ ഉണ്ടായിരുന്നോ. തൃശൂരിലെ ശ്രീ ചക്രയുടെ കാര്യത്തില്‍ എവിടെയാണ് തുടങ്ങുന്നതെന്ന് പോലും വ്യക്തമല്ല. സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ ഉത്തരവില്‍ കാണുന്നില്ല.

എറണാകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ പോകുന്ന പവര്‍ ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമറ്റഡിന്റെ കാര്യത്തിലും ഭൂമി കാര്യത്തില്‍ തര്‍ക്കമാണ്. പവര്‍ ഇന്‍ഫ്രാടെക് ഈ അപേക്ഷയോടൊപ്പം ഭൂമിയുടെ സെക്ച്ചും പഌനും നല്‍കിയിരുന്നോ? ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് കിന്‍ഫ്രാ പവര്‍ ഇന്‍ഫ്രാ ടെകിന് സമ്മത പത്രം നല്‍കിയെതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. അപേക്ഷ കിട്ടി നാല്‍പ്പെത്തട്ട് മണിക്കൂറിനുള്ളിലാണ് യാതൊരു പരിശോധനയും കൂടാതെ കിന്‍ഫ്രയുടെ എം ഡി പോലും അറിയാതെ ഉന്നത സി പിഎം നേതാവിന്റെ മകനായ ജനറല്‍മാനേജര്‍ (പ്രോജക്റ്റ്) ഭൂമി അനുവദിച്ചത്. 

ഇദ്ദേഹത്തിന് അതിനുള്ള അധികാരം ഇല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അപേക്ഷ സ്വീകരിക്കേണ്ടതും മാനേജിംഗ് ഡയറക്ടറും ഭൂമി അനുവദിക്കേണ്ടത് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം ജനറല്‍മാനേജറുമാണ്. എറണാകുളം ജില്ലാ വ്യവസായ സമതി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത്തരത്തില്‍ അടിമുടി ക്രമക്കേടുകളോടെയാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് എല്ലാം നിയമമാനുസൃതമാണെന്നും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി പറയുന്നത്.

ഈ ഇടപാടില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുന്നണിയിലോ മന്ത്രി സഭയിലോ ചര്‍ച്ച ചെയ്യാതെ ഘടക കക്ഷികളെ അറിയാക്കാതെയും തങ്ങളുടെ ഇഷ്ടക്കാരെ വിളിച്ച് ഇതനുവദിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ഉദ്യേഗസ്ഥന്‍മാരുടെ നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് ഇത് ചെയ്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (6 minutes ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (17 minutes ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (25 minutes ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (31 minutes ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (46 minutes ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (58 minutes ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (1 hour ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (1 hour ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (1 hour ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (1 hour ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (2 hours ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (2 hours ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (2 hours ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

Malayali Vartha Recommends