മുകേഷിന്റെ ഇന്റർവ്യൂവിനായി എത്തിയ മാധ്യമ പ്രവർത്തകയോട് തനിസ്വരൂപം പുറത്തെടുത്ത് ലൈംഗിക ചുവയോടെ സംസാരിച്ചു; നീരസം പ്രകടിപ്പിച്ചതോടെ പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ട് പഞ്ചാര മൊഴിയും... മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍! ഇത് ടെസിൽ ഒതുങ്ങില്ല...

19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷിന് നിന്ന് ദുരനുഭവം ഉണ്ടായെന്ന് മാധ്യമപ്രവർത്തക തുറന്ന് പറഞ്ഞതിന് പിന്നാലെ എംഎൽഎയും, സിനിമാ നടനുമായ മുകേഷിന് നേരെ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. മുകേഷിനെതിരേയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്ന് സൂചന നല്‍കികൊണ്ട് മറ്റൊരു തുറന്നുപറച്ചില്‍ മീടു ഹാഷ് ടാഗോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷാജിജേക്കബിന്റേതാണ് പോസ്റ്റ്.
മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ എം.എല്‍.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ഇവര്‍ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ആരോപിക്കുന്നു.
19 വര്‍ഷം മുമ്പ് ചെന്നൈയില്‍വച്ച് ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു.

ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ ഓര്‍മയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
എന്നാല്‍ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ പ്രതികരണം. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങള്‍ തീര്‍ക്കാനുള്ളതല്ല. മുകേഷിന്റെ വീ ട്ടിലേക്ക് മാര്‍ച്ച് നടത്തിയതും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിച്ചതും തെറ്റാണെന്നും ടെസ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha




















