കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ഇനി ആർക്ക് ? ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു സുപ്രീം കോടതി

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കുമാണ് നോട്ടീസ് അയച്ചത്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജി വീണ്ടും അടുത്ത മാസം പരിഗണിക്കും.ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്
ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ടി ജി മോഹൻദാസ് 2015ൽ കേരള ഹൈക്കോടതിയിൽ കൊടുത്ത പൊതുതാൽപര്യ ഹർജി കഴിഞ്ഞ ഏപ്രിൽ 2018ന് ഹൈക്കോടതി തീർപ്പാക്കിയിരുന്നു. . ദേവസ്വം നിയമനം സുതാര്യമാക്കണം, ജനങ്ങളുടെ അഭിപ്രായം അറിയിക്കാൻ സംവിധാനം വേണം തുടങ്ങി നിരവധി നിർദേശങ്ങൾ കോടതി സർക്കാരിനു നൽകിയെങ്കിലും അത് ശുപാർശ മാത്രമായി നിലനിർത്തി.ശുപാർശ അനുസരിക്കാൻ സർക്കാരിന് ബാധ്യതയില്ല എന്ന പേരിൽ സർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണം അസഹനീയമാണെന്നാണ് കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുകയും ചില തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു. ക്ഷേത്ര സ്വത്തുക്കൾ പിടിച്ചെടുത്തതിന്റെ ഒരു വിഹിതം തരുന്നതിനെ സർക്കാർ ഗ്രാൻഡ് ആയി കൊട്ടിഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha























