ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി.മനുഷ്യ-മൃഗ സംഘർഷം മുൻ നിർത്തി വർധിച്ചുവരുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് 2025 നവംബർ ഏഴിന് ബന്ദിപ്പുർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടായിരുന്നു.
വിഷയം പരിശോധിക്കാനായി ശാസ്ത്രജ്ഞരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന സാങ്കേതിക സമിതി രൂപവത്കരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു.
കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കമ്മിറ്റിയുടെ ശിപാർശകൾക്ക് അനുസൃതമായി ബന്ദിപ്പുർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരികൾ പൂർണമായും വീണ്ടും തുറക്കാനായി സർക്കാർ തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha























