മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..

കോര്‍പ്പറേഷന്റെ ഭരണം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവില്‍ 101 അംഗ കൗണ്‍സിലില്‍ 50 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. എന്നാല്‍ സുഗമമായ ഭരണത്തിന് വേണ്ട ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഇപ്പോള്‍ ബിജെപി പാടുപെടുകയാണ്.
ബിജെപി ഭരണത്തെ ആശങ്കയിലാക്കുന്നത് വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അസാന്നിധ്യമാണ്. കാപ്പ കേസില്‍ ജയിലിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതോടെ സഭയിലെ അംഗബലം 100 ആയി ചുരുങ്ങി.
ബിജെപിക്ക് സ്വന്തമായി 49 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെയാണ് അവര്‍ 50 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍, അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും.ബിജെപി ഭരണത്തെ താഴെയിറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച. പ്രതിപക്ഷത്തെ 29 സീറ്റുകളുള്ള എല്‍ഡിഎഫും 20 സീറ്റുകളുള്ള യുഡിഎഫും
മറ്റൊരു സ്വതന്ത്രനും ചേര്‍ന്ന് വോട്ട് ചെയ്താല്‍ ഭരണപക്ഷത്തിനെതിരെ 50 വോട്ടുകള്‍ സമാഹരിക്കാനാകും. ഇവര്‍ക്കൊപ്പം ബിജെപി പക്ഷത്തുള്ള സ്വതനന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണനും കൂടുമാറിയാല്‍ അത് അട്ടിമറിയാകും. ഇത് ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കും. എന്നാല്‍, പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഇത്തരമൊരു തീരുമാനത്തില്‍ ഒന്നിക്കുമോ എന്നത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ വി.വി. രാജേഷിനെതിരെ പ്രതിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കുന്ന അവിശ്വാസ പ്രമേയം സാങ്കേതികമായ തടസ്സങ്ങള്‍ കാരണം നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് സൂചന.
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ കൗണ്‍സിലിലെ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് പേരുടെ ഒപ്പ് അനിവാര്യമാണ്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 20 കൗണ്‍സിലര്‍മാരുടെ പിന്തുണ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ സിപിഎമ്മിന്റെ സഹകരണം അനിവാര്യമാണ്.എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് ഒപ്പിടാന്‍ തല്‍ക്കാലം സിപിഎം തയ്യാറല്ല. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും കൗണ്‍സിലിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് സിപിഎം താല്‍പ്പര്യപ്പെടുന്നില്ല.
https://www.facebook.com/Malayalivartha























