തന്ത്രിക്ക് തിരിച്ചടി; ശബരിമല മേൽശാന്തി അഭിമുഖത്തിന്റെ ഇന്റർവ്യൂ ബോർഡിൽ കണ്ഠരര് മോഹനരെ ഉൾപെടുത്തണ്ടന്ന് ഹൈക്കോടതി; തൽസ്ഥിതി തുടരാൻ നിർദ്ദേശം

ശബരിമല മേൽശാന്തി അഭിമുഖത്തിന്റെ ഇന്റർവ്യൂ ബോർഡിൽ കണ്ഠരര് മോഹനരെ ഉൾപെടുത്തണ്ടന്ന് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് മോഹനർ എത്തിയതോടെ രാവിലെ അഭിമുഖം തടസപ്പെട്ടിരുന്നു.
രാവിലെ പതിനൊന്ന് മണിക്ക് തുടരേണ്ടിയിരുന്ന അഭിമുഖം തടസപ്പെട്ടതോടെ നിയമ യുദ്ധത്തിലേക്ക് പോക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് നിരവധിപേർ രാവിലെമുതൽ മേൽശാന്തി നിയമനത്തിനായി കാത്തുനിന്നു. രാവിലെ ഒന്പതുമണി മുതലായിരുന്നു അടുത്ത വൃശ്ചികം മുതലുള്ള ഒരു വർഷത്തേക്കുള്ള മേൽശാന്തി നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് പാനലിൽ തന്ത്രി കുടുംബത്തിലുള്ള കണ്ഠരര് മോഹനരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പ്രതിസന്ധികളാണ് കാരണം.
ശോഭാ ജോൺ ഉൾപ്പെട്ട ലൈംഗീക കേസിൽ ഉൾപ്പെട്ട മോഹനർ കഴിഞ്ഞ കുറെ കാലങ്ങളായി തെരഞ്ഞെടുപ്പ് ബോർഡിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ കോടതി അദ്ദേഹത്തെ ഈ കേസിൽ നിന്നും കുറ്റ വിമുക്തനാക്കിയ പച്ഛാത്തലത്തിൽ ഇന്ന് നടന്ന ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കാൻ അദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു വിശദീകരണം ലഭിച്ചതിനു ശേഷം മാത്രം നടപടികൾ തുടരാം എന്നാണ് ബോർഡ് തീരുമാനം. പോയ വര്ഷം തന്ത്രി കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ ആയിരുന്നു ഇന്റർവ്യൂ ബോർഡിൽ പങ്കെടുത്തിരുന്നത്. തൽസ്ഥിതി തുടരാനാണ് കോടതി നിർദ്ദേശം.
https://www.facebook.com/Malayalivartha























