മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ചെറുകോൽ സ്വദേശി മണിയമ്മ ഒളിവിൽ ; മുഖ്യമന്ത്രിയെ തെറിപറഞ്ഞ മണിയമ്മയോട് പിണറായിക്ക് ക്ഷമിച്ചുകൂടെ എന്ന് സോഷ്യൽ മീഡിയ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ചെറുകോൽ സ്വദേശി മണിയമ്മ ഒളിവിൽ. ബുധനാഴ്ചയാണ് മണിയമ്മ പ്രാദേശിക ചാനലുകളോട് സംസാരിക്കവെ ജാതിപ്പേരും അസഭ്യവും േചർത്ത് മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. ഇവർക്കെതിരെ എസ്.എൻ.ഡി.പി പത്തനംതിട്ട യൂനിയന്‍ മുന്‍ സെക്രട്ടറി നെല്ലിക്കാല ഗുരുപ്രസാദത്തില്‍ വി.എസ്. സുനില്‍കുമാര്‍ നല്‍കിയ പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മണിയമ്മ ഒളിവിൽ പോകുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരായ ജാതി പരാമശത്തിൽ മണിയമ്മയ്‌ക്കെതിരായ പരാതിയിൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് കേരളാപോലീസ്. എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിഭിന്ന അഭിപ്രയമാണ് സോഷ്യൽ മീഡിയയിൽ രൂപംകൊള്ളുന്നത്.അമ്മിണി മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ നടപടിവേണമെന്ന് സൈബർ സഖാക്കൾ ആവശ്യപ്പെടുമ്പോൾ. ആവേശത്തിന്റെ പുറത്തോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായോ ഒരു സ്ത്രീയിൽ നിന്നും വന്നുപോയ പിഴവിനെ കേരളത്തിന്റെ ജനകീയ മുഖ്യന് ക്ഷമിച്ചുകൂടെ എന്ന് ചിലർ ചോദിക്കുന്നു.
തമാശകളുടെ ഭാഗമായി പലപ്പോഴും മലയാളികളുടെ സംഭാഷണങ്ങളിൽ ജാതിപ്പേരുകൾ കടന്നുവരാറുണ്ട്.ഈ ശീലം ജാതിമതഭേദമന്യേ പലരും ശീലമാക്കിയിട്ടുമുണ്ട് . അമിത സന്തോഷത്തിലും ദേഷ്യത്തിലും അവരറിയാതെ പുറത്തുവരുന്ന ഇത്തരം പ്രയോഗങ്ങൾ ഒരു തെറ്റാണോ എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച . എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കണമെന്നും മണിയമ്മയ്ക്കെതിരായ ശിക്ഷ താക്കീതിൽ ഒതുക്കണമെന്നും മറ്റുചിലർ ആവശ്യപ്പെടുന്നു .
എന്നാൽ വീഡിയോ ചിത്രീകരിച്ച ആളിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്നു മറ്റുചിലർ. ഇത്തരം ഒരു ഉത്തരംപ്രതീക്ഷിച്ച് തന്നെയാണ് അയാൾ വീഡിയോ റെക്കോർഡ് ചെയ്തതെന്നും ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്നു .
ആ ചോവ കൂ...മോന്റെ മോന്ത അടിച്ചു പൊളിക്കണമെന്നായിരുന്നു മണിയമ്മയുടെ പരാമര്‍ശം. ഇത് അജി വാസുദേവ് എന്നയാളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് അജി വാസുദേവ് എന്നയാളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാലിത് അയാള്‍ തന്നെ ഷൂട്ട് ചെയ്തതാണോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അതേസമയം വര്‍ഗീയ പരാമര്‍ശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കല്‍(504ഴ സെക്ഷന്‍ ഒന്ന്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
മുൻപ് കൃഷ്‌കുമാർ എന്ന ഒരാൾ മുഖ്യമന്ത്രിയുടെ നേരെ കൊലവിളിനടത്തിയപ്പോൾ വിദേശത്ത് നിന്നും അയ്യാളെ നാട്ടിൽ വരുത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിപോലും പോലീസ് സ്വീകരിച്ചിരുന്നു.അത്രയൊന്നും ക്രൂരമല്ലാത്ത ഈ കേസിൽ നികുതിപണം ഉപയോഗപ്പെടുത്തി മണിയമ്മയ്ക്ക് നേരെ ബാലിശമായ അന്വേഷണം നടത്തണമോ എന്നും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമാണ് .
പിപി ദിവ്യയ്ക്ക് പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിക്കാം. പിണറായിയ്ക്ക് രാഷ്ട്രീയ എതിരാളികളെ പരനാറി എന്ന് വിളിക്കാം. എകെ. ഗോപാലൻ നമ്പ്യാർക്ക് ഗൗരിയമ്മയെ ചോത്തി ഗൗരി എന്ന് വിളിക്കാം. വി.എസ് അച്യുതാനന്ദന്ഐഎഎസ്, ഐപിഎസ് കാരെ പൊട്ടനെന്നും പോഴനെന്നുമൊക്കെ വിളിക്കാം.മന്ത്രിഎംഎം മണിയ്ക്ക് സ്ത്രീകളെ മറ്റേപ്പണിക്കാർ എന്ന് ആക്ഷേപിക്കാം. ചിറ്റയം ഗോപകുമാറിന്റെ ജാതി പറഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ആക്ഷേപിക്കാം അന്നൊന്നും തകരാത്ത പ്രബുദ്ധത, ഇന്ന് ഏതോ ഓണംകേറാമൂലയിലെ ആ വൃദ്ധ കാരണം തകർന്നത്രേ. തെറ്റാണ് പറഞ്ഞതെന്ന ബോദ്ധ്യത്തോടെ ചോദിക്കട്ടെ, MM മണിയുടെ തരവഴി പറച്ചിലിനെ നാടൻ ഭാഷയെന്ന് ന്യായീകരണം തന്ന മാധ്യമ സഖാക്കൾക്ക് ഈ സ്ത്രീയുടെ സംസാരം ഇപ്പോൾ പ്രബുദ്ധതാവിരുദ്ധം ആയത് എന്ത് കൊണ്ടാണ്. അതും മോഹൻലാലിന്റെ ജാതി തിരക്കിയ സാംസ്കാരിക പ്രബുദ്ധത കൂടിയ മണ്ണായ കേരളത്തിൽ. പാവം മണിയമ്മയോട് എന്തുകൊണ്ട് ക്ഷമിച്ചുകൂട എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
അതേസമയം മാപ്പപേക്ഷയുമായി മണിയമ്മ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ മണിയമ്മയുടേതായി പ്രചരിക്കുന്ന വിഡിയോയിലാണ് അവർ മാപ്പ് ചോദിക്കുന്നത്. മുഖ്യമന്ത്രിയെയോ ഇൗഴവ സമുദായത്തെയോ ആക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഒാർത്ത് അപ്പോൾ അങ്ങനെ പറഞ്ഞു പോയതാണ്. അതിന് ഇൗഴവ സമുദായത്തോട് മാപ്പ് ചോദിക്കുന്നെന്ന് അവർ വിഡിയോയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് മാപ്പ് പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്.
https://www.facebook.com/Malayalivartha























