മഞ്ചുവിന് മലകയറാൻ അനുമതിയില്ല; ആക്റ്റിവിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തിയാണ് പോലീസ് അനുമതി നിഷേധിച്ചത്

ദളിത് മഹിളാ ഫെഡറേഷൻ പ്രസിഡന്റ് മഞ്ചുവിന് മലകയറാൻ പോലീസ് അനുമതി നിഷേധിച്ചു .ഇവരുടെ പേരിൽ ക്രിമിനൽ കേസുകൾ നിലവിലുള്ളതിനാലാണ് പോലീസ് നടപടി. ഇവരുടെ പേരിൽ 12 കേസുകൾ നിലവിലുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം.
മുപ്പത്തിയെട്ടുകാരിയായ മഞ്ജുവിന് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചതോടെ വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചിരുന്നു . പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തിൽ മഞ്ജു ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ മഞ്ജുവിന്റെ തീരുമാനത്തിന് മുന്നിൽ പോലീസിന് സുരക്ഷയൊരുക്കേണ്ട അവസ്ഥ വരുകയായിരുന്നു.
താൻ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തണമെന്നും മഞ്ജു ആവർത്തിച്ചതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാർഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. ആദ്യം ശബരിമല ചവിട്ടാനെത്തിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശി ലിബിക്ക് പ്രതിഷേധത്തെ തുടർന്ന് പമ്പയിലെത്താൻ പോലും കഴിഞ്ഞില്ല.
ആന്ധ്ര സ്വദേശി മാധവി കാനനപാതയിൽ അൽപ്പദൂരം മുന്നോട്ടുപോയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര തടസപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ഏഷ്യാ പസഫിക് റിപ്പോർട്ടറായ സുഹാസിനി റാവുവിന് മരക്കൂട്ടത്തിന് സമീപം എത്തിയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര മുടക്കി.തിരുവന്തപുരം സ്വദേശി മേരി സ്വീറ്റി ശബരിമല കയറാൻ ആഗ്രഹം പ്രകടിപ്പിച്ച് പമ്പയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി.
https://www.facebook.com/Malayalivartha
























